Don't Miss!
- News ഖത്തര്‍ കടുത്ത തീരുമാനത്തിലേക്ക്; പശ്ചിമേഷ്യ കൂടുതല്‍ വെട്ടിലാകും, ഹമാസ് ഓഫീസ് മാറ്റുമെന്ന് സൂചന
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
കമലഹാസന്റെ വേട്ടയാട് വിളയാട് മലയാളത്തില്‍!!!
പ്രധാന കഥാപാത്രമായ ഡിസിപി രാഘവന് എന്ന കഥാപാത്രം ചെയ്തത് കമലഹാസന് ആണ്. നായികമാരായി ജ്യോതികയും കമാലിനി മുഖര്‍ജിയും വേഷമിട്ടു.
കമലഹാസന് നായകനായി 2006 ല്‍ റിലീസ് ചെയ്ത ചിത്രമാണ് വേട്ടയാട് വിളയാട്. ഗൗതം മേനോന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം അ വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ ജനസമ്മതി നേടിയ ചിത്രമായിരുന്നു. പ്രധാന കഥാപാത്രമായ ഡിസിപി രാഘവന് എന്ന കഥാപാത്രം ചെയ്തത് കമലഹാസന് ആണ്. നായികമാരായി ജ്യോതികയും കമാലിനി മുഖര്‍ജിയും വേഷമിട്ടു. സെവന്ത് ചാനല്‍ കമ്മ്യൂണിക്കേഷനു വേണ്ടി മാണിക്കം നാരായണന് ആണ് ചിത്രം നിര്‍മ്മിച്ചത്. മലയാളത്തില്‍ ചിത്രം റീമേക്ക് ചെയ്യുവാണെങ്കില്‍ ആരൊക്കെ കഥാപാത്രങ്ങളായി വരും എന്ന് നോക്കാം.
ഡിസിപി രാഘവനായി മോഹന്‍ലാല്‍
രണ്ടു സീരിയല്‍ കില്ലേഴ്സിനെ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ ഉത്തരവാദിത്വപ്പെട്ട സമര്‍ഥനായ ഒരു പോലീസ് ഓഫീസറാണ് രാഘവന്. റൊമാന്സും ഗൗരവവും കലര്‍ന്ന കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാലിനെ പോലെ അനുയോജ്യനായി വേറെ ആരുമില്ല. ആ കഥാപാത്രം ചെയ്യാന്‍ ഗൗതം മേനോന് മോഹന്‍ലാലിനെ ക്ഷണിച്ചിരുന്നു എങ്കിലും ഡേറ്റില്ലാത്തതിനാല് വേണ്ടെന്നു വെക്കുകയായിരുന്നു.
ആരാധനയായി നയന്‍താര
ഭര്‍ത്താവിന്റെ സ്വഭാവ ദൂഷ്യം കാരണം ഡിവോഴ്സ് ചെയ്ത ഒരു കുഞ്ഞിന്റെ അമ്മയാണ് ആരാധന എന്ന കഥാപാത്രം. ചിത്രത്തില്‍ ജ്യോതിക വളരെ നന്നായി ചെയ്ത കഥാപാത്രം മലയാളത്തില്‍ ചെയ്യുമ്പോള്‍ നയന്‍താര ചെയ്യുന്നതാണ് ഉത്തമം.
രാഘവന്റെ മരിച്ചുപോയ ഭാര്യയായി കമാലിനി
ചിത്രത്തില്‍ കമാലിനി തന്നെയാണ് കയാള്വിഴി എന്ന രാഘവന്റെ ഭാര്യ കഥാപാത്രം ചെയ്തിരിക്കുന്നത്. പുലിമുരുകനില്‍ മോഹന്‍ലാലിന്റെ കൂടെ ചെയ്ത കഥാപാത്രം വളരെയധികം അഭിനന്ദനം നേടിയതിനാല്‍ ഇതിലും കമാലിനി തന്നെയാണ് ആ റോളിന് ചേര്‍ന്നത്.
അമുദന് സുകുമാരനായി വിനയ് ഫോര്‍ട്ട്
ചിത്രത്തിലെ അമുദന് സുകുമാരന്‍ എന്ന കഥാപാത്രം ചെയ്യാന്‍ അനുയോജ്യനായത് വിനയ് ഫോര്‍ട്ടാണ്. മലയാളത്തിലെ യുവനടന്മാരില് കഴിവുറ്റ നടനാണ് വിനയ്. ഡിസിപി രാഘവനെ വെല്ലുവിളിക്കുന്ന സീരിയല്‍ കില്ലേഴ്സില്‍ ഒരാളാണ് അമുദന്. തമിഴ് ചലച്ചിത്രരംഗത്ത് ഇന്നേ വരെ ചെയ്തിട്ടുള്ളതില്‍ ഏറ്റവും നല്ല എതിരാളി റോളായിരുന്നു ഇത്.
അരോക്യ രാജ് ആയി സായികുമാര്‍
ചിത്രത്തില്‍ പ്രകാശ് രാജ് ചെയ്ത പോലീസ് കമ്മീഷ്ണറുടെ റോള്‍ ആണ് അരോക്യ രാജ. ചിത്രത്തില്‍ വളരെയധികം പ്രാധാന്യമുള്ള റോള്‍ സായികുമാറിന്റെ കൈയില്‍ ഭദ്രമായിരിക്കും.
ഇളമരന് ആനന്ദനായി രാജീവ് പിള്ള
അമുദന് സുകുമാരന്‍ എന്ന കഥാപാത്രത്തിന്റെ അടുത്ത കൂട്ടുകാരനാണ് ഇളമരന് ആനന്ദന്. രണ്ടാമത്തെ സീരിയല്‍ കില്ലറായ ഈ കഥാപാത്രം ചിത്രത്തില്‍ ചെയ്തത് സലിം ബെയ്ഗ് ആണ്. ചിത്രത്തിന്റെ മലയാളം റീമേക്കില്‍ ഈ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ പറ്റുന്ന നടനാണ് രാജീവ് പിള്ള.
ചിത്രം ആദ്യം മലയാളത്തില്‍ ചെയ്ത് തന്റെ മലയാള ചലച്ചിത്രത്തിലേക്കുള്ള അരങ്ങേറ്റം കുറിക്കാന്‍ തീരുമാനിച്ച ഗൗതം മേനോന് ഡിസിപി രാഘവന് എന്ന കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാലിനെ സമീപിക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു. പിന്നീട് ഡേറ്റില്ലാത്തതിനാല് മോഹന്‍ലാല്‍ പിന്മാറി. അതുകൊണ്ട് ചിത്രം തമിഴില്‍ എടുത്ത് കമലഹാസനെ ആ കഥാപാത്രം ഏല്പിക്കാന് ഗൗതം തീരുമാനിച്ചു. കമലിന്റെ സമ്മതം കിട്ടിയ ശേഷം തിരക്കഥയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. തടയാര താക്ക എന്ന പേരു നല്കിയ ചിത്രം പിന്നീട് വേട്ടയാട് വിളയാട് എന്നാക്കി മാറ്റുകയായിരുന്നു. പിന്നീട് കാക്ക കാക്ക എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ജ്യോതികയെ നായികയായി തിരഞ്ഞെടുക്കുകയായിരുന്നു. രാഘവന്റെ മരിച്ചുപോയ ഭാര്യയായി കമാലിനിയും, ഡാനിയേല്‍ ബാലാജി, പ്രകാശ് രാജ്, സലിം ബെയ്ഗ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഗൗതം മേനോന്റെ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതായി കാണുന്ന ചിത്രമാണിത്.
-
അങ്ങനൊരു മാറ്റം വന്നാല്‍ ബിഗ് ബോസ് വന്‍ വിജയമാവും! മത്സരാര്‍ഥികളുടെ ബഹുമാനമില്ലായ്മയെ പറ്റി ആരാധകര്‍
-
അല്‍ഫോണ്‍സ് പുത്രനും വിനീത് ശ്രീനിവാസനും ഈ കാര്യത്തില്‍ ഒരുപോലെ: വിശ്വജിത്ത് ഒടുക്കത്തില്‍
-
ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ