Don't Miss!
- Sports IPL 2024: 9 പന്തില്‍ 28, സ്ട്രൈക്ക് റേറ്റ് 311! കത്തിക്കയറി ധോണി; പക്ഷെ ആരാധകര്‍ക്ക് നിരാശ
- Lifestyle വെറും ദോശയല്ല, ബ്രേക്ക്ഫാസ്റ്റിന് ഇനി ഹെല്‍ത്തി എഗ്ഗ് ദോശ
- News 'നിങ്ങളുടെ മുത്തശ്ശി പിടിച്ച് ജയിലിലിട്ടിട്ടുണ്ട് ഒന്നര വർഷം', രാഹുൽ ഗാന്ധിയോട് പിണറായി വിജയൻ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
രമേശ് പിഷാരടി തമാശക്കാരന്‍ മാത്രമല്ല
മലയാളികളെ സംബന്ധിച്ച് പ്രത്യേകിച്ചൊരു ആമുഖത്തിന്റെ ആവശ്യമില്ലാത്തയാളാണ് രമേശ് പിഷാരടി. ടിവി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച തമാശക്കാരനാണ് രമേശ്.
മിമിക്രിയില്‍ നിന്ന് വന്നതുകൊണ്ട് മിക്കപ്പോഴും തമാശ കഥാപാത്രങ്ങള്‍ മാത്രം ചെയ്തുവന്നിരുന്ന രമേശ് ഇപ്പോള്‍ അത്തരം റോളുകളില്‍ നിന്ന് അല്പം മാറിനടക്കാന്‍ തുടങ്ങിയിരിക്കുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലും ഇമ്മാനുവലിലും ചെയ്ത കഥാപാത്രങ്ങള്‍ ഇതിന് ഉദാഹരണമാണ്.
അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ യുവ രാഷ്ട്രീയ നേതാവിന്റെ റോളാണ് രമേശിന്. സംശയങ്ങള്‍ക്കിട നല്‍കാതെ രമേശിന്റെ അഭിനയ ശേഷി പ്രകടമായ കഥാപാത്രമായിരുന്നു അത്. സീരിയസ് വേഷങ്ങളും തനിക്ക് ചേരുമെന്ന് ഇതിലൂടെ രമേശ് തെളിയിച്ചു.
മമ്മൂട്ടി നായകനായ ലാല്‍ ജോസ് ചിത്രം ഇമ്മാനുവലിലും രമേശിന് നെഗറ്റീവ് കഥാപാത്രമായിരുന്നു. ഒരു നടന് പലതരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നതെന്ന് രമേശ് പിഷാരടി പറയുന്നു.ഇതുവരെ ചെയ്ത കഥാപാത്രങ്ങളിലൊന്നും തമാശക്ക് വേണ്ടി താന്‍ മനപ്പൂര്‍വ്വം ഒന്നും ചെയ്തിട്ടില്ല. പക്ഷേ ആളുകള്‍ അവ നന്നായി ആസ്വദിച്ചുവെന്നും രമേശ് പറഞ്ഞു.
രമേശ് പിഷാരടി ആദ്യമായി നായക കഥാപാത്രത്തെ അവതരിപ്പിച്ച കപ്പല്‍ മുതലാളി ബോക്സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. പക്ഷേ അതൊന്നും രമേശിനെ തളര്‍ത്തിയില്ല. സ്റ്റേജ് ഷോകളും സിനിമകളുമായി രമേശ് ഇപ്പോഴും തിരക്കിലാണ്.
2007 മുതല്‍ സ്റ്റേജ് ഷോകളില്‍ സജീവമായ രമേശ് ഒരു പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയാണ്. സലീം കുമാറിന്റെ മിമിക്രി ട്രൂപ്പിലായിരുന്നു അരങ്ങേറ്റമെങ്കിലും സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ മിമിക്രി അവതരിപ്പിക്കുമായിരുന്നുവെന്ന് രമേശ് പറയുന്നു. മിമക്രി വഴി സിനിമയിലെത്തിയെങ്കിലും മിമിക്രിയെ തള്ളിപ്പറയാന്‍ രമേശ് ഇപ്പോഴും തയ്യാറല്ല. മിമിക്രിയാണ് തന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവുകള്‍ ഉണ്ടാക്കിയതെന്നും രമേശ് പറയുന്നു.
അരുണ്‍ കുമാറിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റോടെ നിരവധി മികച്ച കഥാപാത്രങ്ങളുമായി ആളുകള്‍ രമേശിനെ സമീപിച്ചു തുടങ്ങി. ഒരു സ്റ്റേജ് ഷോയിലെ പ്രകടനം കണ്ടാണ് അരുണ്‍ കുമാര്‍ രമേശിനെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലേക്ക് ക്ഷണിച്ചത്.
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്