Don't Miss!
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
നീതി നിഷേധത്തിന്റെ അവാര്‍ഡ് പാഠങ്ങള്‍
മലയാള സിനിമയുടെ മുഖ്യധാരയിലെ ഏറ്റവും ഗ്യാരണ്ടിയുള്ള തിരക്കഥാകൃത്തും സംവിധയകനുമായ, ഇന്ന് ബോളിവുഡിലും വിജയിച്ചു നില്ക്കുന്ന സിദ്ധിഖിനാണ്, അവാര്‍ഡുകളോട് കമ്പം കുറയാനുള്ള കാരണങ്ങള്‍ പറയുമ്പോള്‍ നേരിടേണ്ടി വന്ന നീതി നിഷേധത്തിന്റെ ഓര്മ്മപുതുക്കുവാനുള്ളത്.
മലയാള സിനിമയുടെ ഖ്യാതി കടല്‍ കടത്തിയ അടൂര്‍ എക്കാലത്തും മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്. താനടക്കമുള്ളവര്‍ പ്രവര്‍ത്തിക്കുന്ന മലയാള സിനിമയോട് ഉത്തരവാദിത്വമുള്ള സ്ഥാനത്തിരുന്നപ്പോള്‍ അനീതി കാണിച്ചിട്ടുണ്ടോയെന്ന് അടൂര്‍ സ്വയം പരിശോധനയ്ക്കു തയ്യാറാവേണ്ടിയിരിക്കുന്നു.
മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ഗോഡ്ഫാദറിനു ലഭിച്ച വര്‍ഷം നാഷനല്‍ ജൂറി ചെയര്‍മാനായിരുന്നത് അടൂര്‍ ആയിരുന്നുവത്രെ. അത്തവണ ചിന്നതമ്പിയും ഗോഡ്ഫാദറുമാണത്രെ ജനപ്രിയ ചിത്രത്തിനുള്ള അവസാന റൗണ്ടില്‍ എത്തിയത്.
അടൂര്‍ അത്തവണ അവാര്‍ഡ് ഈ ഇനത്തില്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവത്രെ. വിഖ്യാതനായ ഒരു മലയാളി സംവിധായകന് അന്ന് വിഖ്യാതനല്ലാത്ത മുഖ്യധാര മലയാള സിനിമ സംവിധായകനോട്് ഇതില്‍ കൂടുതല്‍ എങ്ങിനെ യോജിക്കാനാവും. സിദ്ധിഖ് ഉന്നയിച്ച വിഷയം യാഥാര്‍ത്ഥ്യമെങ്കില്‍ തനിക്കു ശേഷം പ്രളയം എന്ന ജൂറി ചെയര്‍മാന്റെ തീരുമാനം മോശമായിപോയി.
ഇന്നസെന്റ് ഏറ്റവും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സിദ്ധിഖ് ലാല്‍ ചിത്രങ്ങളിലാണെന്ന് അവകാശപ്പെടുന്നു സിദ്ധിഖ്. ഇന്നസെന്റിന് സംസ്ഥാന അംഗീകാരം ലഭിച്ചത് മഴവില്‍ കാവടിയിലെ അഭിനയത്തിനാണ്. എന്നാല്‍ അതേവര്‍ഷം ഇറങ്ങിയ മാന്നാര്‍ മത്തായിയിലെ അഭിനയം പരാമര്‍ശിച്ചതേയില്ല എന്നും സിദ്ദിഖ് കുറ്റപ്പെടുത്തുന്നു.
നവാഗതസംവിധായകരുടെ അംഗീകാരം സിദ്ധിഖിനും ലാലിനുമാണെന്ന് കേട്ടിരുന്നു റാംജിറാം സ്പീക്കിംഗ് ഇറങ്ങിയ വര്‍ഷം. എന്നാല്‍ അത് ജാതകം ചെയ്ത സുരേഷ് ഉണ്ണിത്താനാണ് ലഭിച്ചത്. സിദ്ധിഖിന്റെ ഈ ആരോപണങ്ങള്‍ യുക്തി സഹമല്ല. കാരണം മഴവില്‍ കാവടിയിലെ ഇന്നസെന്റിന്റെ അഭിനയം മികച്ചതായിരുന്നു.
ഉണ്ണിത്താന്റെ ജാതകം എന്ന സിനിമയും മികച്ചതായിരുന്നു. സാധാരണ മനുഷ്യന്റെ നിത്യജീവിതത്തിലെ ചിരിയും ചിന്തയും വേദനയും കൊണ്ട് മികച്ച ജനപ്രിയ ചിത്രങ്ങള്‍ തീര്‍ത്ത സിദ്ധിഖ് സിനിമകള്‍ എന്നും ജനപ്രിയത ഉറപ്പുവരുത്തുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതോടൊപ്പം സമകാലികമായി ഇറങ്ങുന്ന മറ്റ് സിനിമകളും കൂട്ടിവായിക്കേണ്ടത് അത്യാവശ്യമാണ്.
തനിക്കു ശേഷം മലയാളത്തില്‍ നല്ല സിനിമകളില്ലായെന്ന നിലപാടുകള്‍ ഗുരു ശ്രേഷ്ഠന്മാരും മാറ്റേണ്ടതുണ്ട്. സിനിമ മാറുകയാണ്. കാഴ്ചയുടെ ഭാവുകത്വവും പ്രേക്ഷകന്റെ അഭിരുചികളും മാറ്റത്തിനു വിധേയമായി കൊണ്ടിരിക്കയാണ്. പാരമ്പര്യവാദവുമായി അതിനെ തടയിടുന്നത് നീതീകരിക്കാവുന്നതല്ല.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!