Don't Miss!
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Lifestyle വൈഡ് ലെഗ് ജീന്‍സ് മുതല്‍ ബഗെറ്റ് ബാഗ് വരെ; ജെന്‍ Z ആഗ്രഹിക്കുന്ന ഫാഷന്‍ എസന്‍ഷ്യലുകള്‍ ഇവയാണ്
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
പത്മ ബിംബം മാഞ്ഞിട്ട് 24 വര്‍ഷം
ജീവിതത്തെ തന്നെ സിനിമയില്‍ പതിപ്പിച്ച മലയാളത്തിലെ പ്രിയപ്പെട്ട തിരക്കഥാകൃത്തും സംവിധായകനുമായ പത്മരാജന് നമ്മോട് വിടപറഞ്ഞിട്ട് 24 വര്‍ഷങ്ങള്‍ പിന്നിടുന്നു. മലയാള സിനിമയ്ക്ക് പപ്പേട്ടന് നല്കിയ സംഭാവനകള്‍ ചെറുതൊന്നും അല്ല. ഒരു കാലഘട്ടത്തില്‍ മലയാള സിനിമ പത്മരാജന്റെ കൈകളിലായിരുന്നു എന്നു തന്നെ പറയാം. ഇപ്പോഴും പപ്പേട്ടന്റെ ചിത്രങ്ങള്‍ നിറമുള്ള ഓര്‍മ്മകളാണ്.
സിനിമകളില്‍ നാടന്‍ ശൈലികള്‍ കൊണ്ടുവന്ന പച്ചയായ മനുഷ്യന്. അദ്ദേഹത്തിന്റെ സ്വന്തം ജീവിതവും നാടന്‍ രീതികളിലായിരുന്നു. എഴുത്തും സിനിമയും ഒന്നാണെന്ന് വിളിച്ചോതുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ സൃഷ്ടിയും. പത്മരാജിന്റെ പല സ്വപ്നങ്ങളും കഥകളും സിനിമകളായി വെള്ളിത്തിരയില്‍ എത്തി.
മലയാളിക്ക് പ്രിയപ്പെട്ടവരായി മാറിയ ക്ലാരയും ജയകൃഷ്ണനും, ദേവലോകത്തു നിന്നു ഇറങ്ങി വന്ന ഗന്ധര്‍വ്വനും, പ്രണയത്തിന്റെ പുതിയ ലോകം പറഞ്ഞ രതിചേച്ചിയും ഒക്കെ എക്കാലത്തെയും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. പത്മരാജിന്റെ ജീവിതതാളുകളില്‍ ഒരു മിന്നാമിന്നിയുടെ നറുവെട്ടത്തില്‍ ഇപ്പോഴും തിളങ്ങി നില്ക്കുന്ന ചിത്രങ്ങള്‍.
സംവിധായകന് എന്നതിലുപരി പത്മരാജിന്റെ രചനകളും നോവലുകളുമായിരുന്നു മലയാളത്തില്‍ എടുത്തുപറയാവുന്ന മറ്റൊരു പ്രധാന ഘടകം. ചെറുകഥകളും നോവലുകളുമായി മുപ്പതോളം രചനകള്‍ പപ്പേട്ടന് സാഹിത്യ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. നക്ഷത്രങ്ങളേ കാവല്‍ എന്ന നോവലിന് സാഹിത്യ അക്കാദമി പുരസ്കാരവും നേടി. അങ്ങനെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പതിനെട്ട് ചിത്രങ്ങള്‍ മാത്രമേ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും പത്മരാജന്റെ എല്ലാ ചിത്രങ്ങളും ഒന്നിന്നൊന്ന് മികച്ചതായിരുന്നു. പുതുതലമുറയും പത്മരാജന്റെ ചിത്രങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. അതുകൊണ്ടു തന്നെ എത്ര വര്‍ഷങ്ങള്‍ പിന്നിട്ടാലും പത്മരാജന് എന്ന കലാകാരന് നമ്മോട് വിടപറയുന്നില്ല.
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി