twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പതിനായിരം രൂപ വേണം, നൂറ് രൂപ പോലുമില്ല! ചേട്ടന് കൊടുത്ത വാക്ക് പാലിച്ചതിനെ കുറിച്ച് ടൊവിനോ

    |

    സിനിമ പാരമ്പര്യമില്ലാതെ സ്വപ്രയത്നം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തി ഇന്ന് മലയാള സിനിമയുടെ പ്രധാനഭാഗമാണ് ടൊവി. ഇന്ന് മിന്നു താരമായി തിളങ്ങുന്ന ടൊവിയ്ക്ക് ബാങ്ക് അക്കൗണ്ടിൽ നൂറ് രൂപ പോലും ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നത്ര. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

     അധികം പോകില്ലെന്ന് വിമർശകർ!! ദമ്പത്യജീവിതത്തിലെ ആ വിജയരഹസ്യം പങ്കുവെച്ച് താരങ്ങൾ അധികം പോകില്ലെന്ന് വിമർശകർ!! ദമ്പത്യജീവിതത്തിലെ ആ വിജയരഹസ്യം പങ്കുവെച്ച് താരങ്ങൾ

    ജോലി രാജിവെച്ച് സിനിമയിൽ ചെറുപ്പകാലം മുതൽ തന്നെ സിനിമ മോഹം മനസ്സിലുണ്ടായിരുന്നു. അതിനാൽ തന്നെ സ്വപ്ന സാക്ഷാത്കരത്തിനായി ഉണ്ടായിരുന്ന ജോലി രാജിവെച്ചിട്ടാണ്മ സിനിമയിലേയ്ക്ക് ഇറങ്ങിയത്. വീട്ടുകാരിൽ നിന്ന് മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചിരുന്നത്. ചേട്ടനും ചേട്ടത്തിയും ജോലി കളഞ്ഞ സമയത്തും തനിയ്ക്ക് എല്ലാ തരത്തിലുമുള്ള പിന്തുണയുമായി കൂടെയുണ്ടായിരുന്നു — ടൊവിനോ പറഞ്ഞു.

     മോശം അവസ്ഥയിൽ കൂടെ നിന്നത് അവരാണ്!! നല്ല കാലത്ത് അത് ഉറപ്പു വരുത്താറുണ്ട്, തുറന്നുപറഞ്ഞ് ടൊവിനോ മോശം അവസ്ഥയിൽ കൂടെ നിന്നത് അവരാണ്!! നല്ല കാലത്ത് അത് ഉറപ്പു വരുത്താറുണ്ട്, തുറന്നുപറഞ്ഞ് ടൊവിനോ

    ജോലി രാജിവെച്ച്  സിനിമയിൽ

    ജോലി രാജിവെച്ച് സിനിമയിൽ

    ചെറുപ്പകാലം മുതൽ തന്നെ സിനിമ മോഹം മനസ്സിലുണ്ടായിരുന്നു. അതിനാൽ തന്നെ സ്വപ്ന സാക്ഷാത്കരത്തിനായി ഉണ്ടായിരുന്ന ജോലി രാജിവെച്ചിട്ടാണ്മ സിനിമയിലേയ്ക്ക് ഇറങ്ങിയത്. വീട്ടുകാരിൽ നിന്ന് മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചിരുന്നത്. ചേട്ടനും ചേട്ടത്തിയും ജോലി കളഞ്ഞ സമയത്തും തനിയ്ക്ക് എല്ലാ തരത്തിലുമുള്ള പിന്തുണയുമായി കൂടെയുണ്ടായിരുന്നു- ടൊവിനോ പറഞ്ഞു.

    ചേട്ടന്  കൊടുത്ത വാക്ക്

    ചേട്ടന് കൊടുത്ത വാക്ക്

    എന്റെ കല്യാണം നടക്കുന്നതിന്റെ രണ്ട് മാസം മുമ്പായിരുന്നു ചേട്ടന്റെ വിവാഹം. കൈയിൽ എടുക്കാൻ പത്ത് പൈസ ഇല്ലാത്ത സമയം. സിനിമയിൽ സജീവമാകുമെന്ന് കരുതി ചേട്ടന്റെ വിവാഹത്തിനും മനസമ്മതത്തിനും സ്യൂട്ട് തന്റെ വകയായി നൽകാമെന്ന് വാക്കും കൊടുത്തു. കല്യാണത്തിന് ഡ്രസ് എടുക്കുന്ന സമയമായി. അക്കൗണ്ടിൽ നൂറ് റൂപ പോലുമില്ല.വസ്ത്രം വാങ്ങണമെങ്കിൽ പതിനായിരം രൂപയെങ്കിലും വേണം. ഈ കഥ ഏട്ടനോട് പോലും പറഞ്ഞിട്ടില്ല. ടൊവിനോ പറഞ്ഞു.

     ഫോൺ റിങ്ങ് ടോൺ

    ഫോൺ റിങ്ങ് ടോൺ

    ഫോണിന്റെ റിങ്ടോൺ നയാപൈസയില്ല എന്ന് മറ്റേണ്ട അവസ്ഥയിൽവരെ കാര്യങ്ങൾ എത്തിയിരുന്നു. ആളുകൾ തമാശയാണെന്ന് കരുതും. എന്നാൽ അന്ന് ഞാൻ പണില്ലാത്ത അവസ്ഥയുമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകുകയായിരുന്നു. അങ്ങനെയിരുന്ന സമയത്താണ് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെവ അഡ്വാൻസ് ലഭിക്കുന്നത്. അങ്ങനെചേട്ടനു കൊടുത്ത വാക്കു പാലിക്കാന്‍ സാധിക്കുകയും ചെയ്തതു.

    Recommended Video

    ഇച്ചായന്‍ എന്ന വിളിയില്‍ താത്പര്യമില്ല എന്ന് ടൊവിനോ
     ഒരുപാട് പേരുടെ സഹായം

    ഒരുപാട് പേരുടെ സഹായം

    ഒരുപാട് പേരുടെ സഹായത്തിന്റെ ഫലം കൊണ്ടാണ് ഇവിടെ എത്തിയതെന്നും താരം പറഞ്ഞു. . ജീവിതത്തിൽ ഒരുപാട് പ്രതിസന്ധിഘട്ടങ്ങളുണ്ടാകും. പിന്നീട് ഇരട്ടി മധുരം തരുന്ന രീതിയിൽ സന്തോഷം നൽകും. ജോലി രാജിവെച്ചതു മുതലുളള തന്റെ എല്ലാ ചിലവും നോക്കിയിരുന്നത് ചേട്ടനായിരുന്നു. ഇഷ്ടമില്ലാത്ത ജോലിയാണെങ്കില്‍ നീ ചെയ്യേണ്ട എന്നു പറഞ്ഞ് പാഷനു പിറകെ പോകാന്‍ എനിക്കു പ്രചോദനം നല്‍കിയത് ചേച്ചിയായിരുന്നു- ടൊവിനോ കൂട്ടിച്ചേർത്തു.

    Read more about: tovino thomas
    English summary
    Tovino Thomas Says About, How He Bought Brother's Wedding Suit. Read in Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X