Don't Miss!
- Sports IPL 2024: റയാന് പരാഗ് 2.0; വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; രാജസ്ഥാന്റെ രക്ഷകനായി പരാഗ്
- Lifestyle നെഗറ്റീവ് എനര്‍ജിയെ പെട്ടെന്ന് കണ്ടെത്തി ഒഴിവാക്കാം
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ജനപ്രിയ നായകന്റെ തിയേറ്ററിലെ കാര്യങ്ങള്‍ അത്ര ജനപ്രിയമല്ല , വ്യാപക പ്രചരണവുമായി സോഷ്യല്‍ മീഡിയ
ഒരുമാസത്തോളം നീണ്ടു നിന്ന തിയേറ്റര്‍ പ്രതിസന്ധിയില്‍ നിന്നും മലയാള സിനിമയെ രക്ഷപ്പെടുത്തിയത് ജനപ്രിയനായകന് ദിലീപായിരുന്നു.
ഒരൊറ്റ റിലീസ് ചിത്രവുമില്ലാത്ത ക്രിസമസാണ് കടന്നുപോയത്. ഒരുമാസത്തോളം നീണ്ടു നിന്ന തിയേറ്റര്‍ പ്രതിസന്ധിയില്‍ നിന്നും മലയാള സിനിമയെ രക്ഷപ്പെടുത്തിയത് ജനപ്രിയനായകന് ദിലീപായിരുന്നു. നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മിലുള്ള പ്രശനത്തില്‍ നിന്നും സിനിമാ മേഖലയെ കരകേറ്റാനായി ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ സംഘടനയാണ്.
വിലക്കുകളും സമരവും സൃഷ്ടിച്ച് മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിനെതിരെയും ഏകപക്ഷീയമായ തീരുമാനത്തിനുമെതിരെയുള്ള പ്രതിവിധിയായാണ് ദിലീപിന്റെ സംഘടനയെ സിനിമാപ്രവര്‍ത്തകര്‍ കണ്ടിരുന്നത്. എന്നാല്‍ താരത്തിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഡി സിനിമാസില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്.
ഡി സിനിമാസിനെക്കുറിച്ചുള്ള വിവാദം
സമൂഹമാധ്യമങ്ങളിലൂടെയാണ് ഡി സിനിമാസില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്നത്. കേരളത്തിലെ മുന്‍നിര തിയേറ്ററികളില്‍ എങ്ങും ഇല്ലാത്തത്ര തരത്തിലുള്ള പകല്‍ക്കൊള്ളയാണ് ഡി സിനിമാസില്‍ നടക്കുന്നതെന്ന പരാതിയും വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.
ചര്‍ച്ചയ്ക്ക് തിരി കൊളുത്തി ഫേസ്ബുക്ക്
പ്രമുഖ സിനിമാ പ്രവര്‍ത്തകരുടേത് അടക്കമുള്ള തിയേറ്ററുകളില്‍ പോലും ഈടാക്കത്ര തരത്തിലുള്ള ചാര്‍ജാണ് വിവിധ ഇനത്തിലായി വാങ്ങിക്കുന്നതെന്ന ആരോപണവും ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്.
ജനപ്രിയമല്ലാത്ത കാര്യങ്ങള്‍
പേരിലെ ജനപ്രീതി തിയേറ്ററിന്റെ കാര്യത്തില്‍ നിലനിര്‍ത്താന്‍ താരത്തിനു കഴിഞ്ഞിട്ടില്ലെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. തൃശ്ശൂരിലെ പ്രധാന സംഭവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന നമ്മുടെ സ്വന്തം ചാലക്കുടി ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഡി സിനിമാസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്.
തിയേറ്റര്‍ പൊളിച്ച് ഷോപ്പിങ്ങ് ക്ലോംപക്സ്
പുതിയ സിനിമകളൊന്നും റിലീസ് ചെയ്യാത്ത സാഹചര്യത്തില്‍ തിയേറ്റര്‍ പൊളിച്ച് ഷോപ്പിങ്ങ് ക്ലോംപക്സ് പണിയാനാണ് തന്റെ തീരുമാനമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചിരുന്നു.
നിലപാടില്‍ മാറ്റമില്ല
പുതിയ സംഘടനയുമായി സഹകരിച്ചാല്‍ മാത്രമേ സിനിമാ റിലീസുകള്‍ നല്കൂയെന്ന നിലപാടിലാണ് പുതിയ സംഘടന നേതൃത്വം. എന്നാല്‍ താന്‍ അതിന് വഴങ്ങില്ല. തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ .
നഷ്ടങ്ങളൊന്നുമില്ല
ക്രിസ്മസിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രങ്ങളെല്ലാം തിയേറ്ററികളിലേക്കെത്തി. പുതിയ സിനിമകളൊന്നും പ്രദര്‍ശിപ്പിച്ചില്ലെങ്കിലും ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്.
ലോ ക്ലാസ് സിനിമ കാണിക്കാന്‍ നിര്‍ബന്ധിതനായി
ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയില്‍ തലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ലിബര്‍ട്ടി പാരഡൈസില്‍ അഞ്ചു സ്ക്രീനാണുള്ളത്. തിയേറ്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരായി 50 പേരുണ്ട്. അവരുടെ ജീവിത വരുമാനം തിയേറ്ററില്‍ നിന്നു മാത്രമാണ്. അതു കൊണ്ടാണ് ലോ ക്ലാസ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ താന്‍ നിര്‍ബന്ധിതനായതെന്നും ബഷീര്‍ വ്യക്തമാക്കി.
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?