Don't Miss!
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- News കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
- Automobiles പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഇന്ത്യ-പാക് അതിര്‍ത്തിക്കഥയുമായി സ്പീല്‍ബര്‍ഗ്
ലോകസിനിമയിലെ അതികായന് സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ഇന്ത്യ-പാക് അതിര്‍ത്തിയെ ആധാരമാക്കി സിനിമയൊരുക്കുന്നു. സ്പീല്‍ബര്‍ഗ് കൂടി പങ്കാളിയായ ഡ്രീം വര്‍ക്സ് സ്റ്റുഡിയോയും റിലയന്‍സ് എന്റര്ടെയിന്മെന്റും ചേര്‍ന്നാണ് ചിത്രമൊരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും തിരക്കഥ തീരുമാനിച്ചുകഴിഞ്ഞെന്നും സ്പീല്‍ബര്‍ഗ് പറഞ്ഞു.
മുംബൈയിലെത്തിയപ്പോഴാണ് ഇക്കാര്യം ഈ വിശ്വോത്തര ചലച്ചിത്രകാരന് വ്യക്തമാക്കിയത്. റിലയന്‍സ് എന്റര്ടെയിന്മെന്റാണ് സ്പീല്‍ബര്‍ഗിനെ ഇന്ത്യയിലെത്തിച്ചത്. സ്പീല്ബര്ഗിന്റെകൂടി പ്ങ്കാളിത്തത്തിലുള്ള ഡ്രീംവര്‍ക്സ് പിക്ചേഴ്സിന്റെ ഇന്ത്യന്‍ പങ്കാളിയാണ് റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ്.
കശ്മീരിലെ ഇന്ത്യ-പാകിസ്താന് അതിര്‍ത്തിയില്‍ നടക്കുന്ന കഥയാണ് ഇതെന്നും അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ലൊക്കേഷനുകളെന്നും തീരുമാനിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ ചിത്രത്തില്‍ തന്റെ റോള്‍ എന്തായിരിക്കുമെന്നകാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യന്‍ ചിത്രങ്ങള്‍ താന്‍ അധികമൊന്നും കണ്ടിട്ടില്ലെന്നും പക്ഷേ കണ്ടവയെല്ലാം ഇഷ്ടമായിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഇഷ്ടപ്പെട്ട ഇന്ത്യന്‍ ചിത്രങ്ങളില്‍ ത്രീ ഇഡിയറ്റ്സും, രാജ്കപൂര്‍, സത്യജിത് റേ ടീമിന്റെ ആവാരയുമുണ്ടെന്നും ഇന്ത്യയിലെ നടന്മാരില് അമിതാഭ് ബച്ചന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ഇതുവരെ അത്തരത്തിലൊരു സുവര്‍ണാവസരം തന്നെത്തേടിവന്നിട്ടില്ലെന്നാണ് സ്പീല്‍ബര്‍ഗ് മറുപടി നല്‍കിയിരിക്കുന്നത്. ഇന്ത്യയുമായി എനിയ്ക്ക് വലിയ ബന്ധമാണുള്ളത്. രണ്ടാം ലോകയുദ്ധകാലത്ത് എന്റെ പിതാവ് ഇന്ത്യയിലാണ് സേവനമനുഷ്ടിച്ചത്. അക്കാലത്ത് അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങള്‍ പലതും സൂക്ഷിച്ചുവച്ചിട്ടുണ്ട്- സ്പീല്‍ബര്‍ഗ് പറയുന്നു.
അടുത്തതായി മാര്ട്ടിന് ലൂഥര്‍ കിങ്ങിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ചിത്രമെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ഒപ്പം 2011ല്‍ വന്‍വിജയമായ ടിന്-ടിന് ആനിമേഷന്‍ ചിത്രത്തിന്റെ അടുത്തഭാഗം 2015 അവസാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ