Don't Miss!
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Lifestyle ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
- Sports T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഫുട്ബോള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡ് സിനിമയിലും നായകനാകുന്നു
ലണ്ടന്‍: ലിവര്‍പൂളിന്റെയും ഇംഗ്ലണ്ടിന്റെയും ഇതിഹാസ ഫുട്ബോള്‍ താരം സ്റ്റാവന്‍ ജെറാര്‍ഡ് സിനിമയില്‍ നായകനാകുന്നു. ഡോക്യുമെന്ററി സിനിമാ രംഗത്തെ അതികായനായ ആസിഫ് കപാഡിയ സംവിധാനം ചെയ്യുന്ന ജെറാര്‍ഡിന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററിക്കുവേണ്ടിയാണ് താരം തന്നെ മേക്കപ്പണിയുന്നത്.
ഇംഗ്ലീഷ് ഗായിക ആമി വൈന്ഹൗസിന്റെയും എഫ് വണ്‍ ഡ്രൈവര്‍ ആര്ട്ടന് സെന്നയുടെയും ജീവിതങ്ങള്‍ ഡോക്യുമെന്ററിയാക്കിയ സംവിധായകനാണ് ആസിഫ്. ആമി വൈന്‍ഹൗസിന്റെ ഡോക്യുമെന്ററി 2016ലെ ഓസ്കാര്‍ നോമിനേഷന് നേടിയിട്ടുണ്ട്. ആമിയുടെ ഡോക്യുമെന്ററി കണ്ട ജെറാര്‍ഡ് ആസിഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനുവേണ്ടി 17 സീസണുകളില്‍ ബൂട്ടണിഞ്ഞ ജെറാര്‍ഡിന്റെ കളിജീവിതത്തെക്കുറിച്ചാകും ഡോക്യുമെന്ററി. 2005ല്‍ ഇസ്താംബൂളില്‍ എസി മിലാനെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ലിവര്‍പൂളിന്റെ ചരിത്രവിജയവും ഡോക്യുമെന്ററിയുടെ ഭാഗമാകും. ജെറാര്‍ഡിനൊപ്പം മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാം, വെയിന്‍ റൂണി, കോച്ചുമാരായ കെന്നി ഡാല്‍ഗ്ലിഷ്, സ്വെന്‍ ഗൊരാന്‍ എറിക്സണ് എന്നിവരും ഡോക്യുമെന്ററിയില്‍ മുഖം കാണിക്കുന്നുണ്ട്.
സ്റ്റീവന്‍ ജെറാര്‍ഡിന്റെ ഡോക്യുമെന്ററി ലിവര്‍പൂള്‍ ആരാധകര്‍ക്കുവേണ്ടി മാത്രമല്ലെന്ന് സംവിധായകന് പറഞ്ഞു. മറിച്ച് സ്പോര്‍ട്സിനെ ഇഷ്ടപ്പെടുന്ന എല്ലാവര്ക്കും വേണ്ടിയാകും ഡോക്യുമെന്ററി. നിലവില്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെക്കുറിച്ചുള്ള ഡോക്യുമന്ററിയിലാണ് സംവിധായകന്.
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'
-
'ഒരു മകൾ മതിയെന്ന് തീരുമാനിച്ചവരാണ്; സംഭവിക്കാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ; എത്ര പെട്ടന്ന് ജീവിതം മാറി'
-
'അവർ കണ്ടുമുട്ടാൻ പോലും പാടില്ല... വിവാഹിതരായിയെന്നത് വലിയ അത്ഭുതം, ഉടനെ വരുണും ലാവണ്യയും വേർപിരിയും'