Don't Miss!
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- News 'സുധാകരന് എന്തോ തകരാറുണ്ട്, മരുന്ന് കഴിച്ചിട്ടില്ലെന്ന് തോന്നുന്നു'; മറുപടിയുമായി ഇപി ജയരാജൻ
- Lifestyle വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പലരും ഉപേക്ഷിച്ച മോഹന്‍ലാല്‍ ചിത്രം തലയില്‍ കെട്ടിവച്ചു, ഫ്ളാഷ് വരുത്തിയത് വലിയ ബാധ്യത...
മലയാള സിനിമയിലെ നിര്‍മാതാക്കള്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറാണ് ടോമിച്ചന് മുളകുപാടം. പുലിമുരുകന് എന്ന ഒറ്റ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ വലിയ നാഴികക്കല്ലാണ്. മലയാള സിനിമയ്ക്ക് അപ്രാപ്യമെന്ന് കരുതിയ 100 കോടിയും 150 കോടിയും പുലിമുരുകന് പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ പുലിമുരുകനിലേക്കുള്ള ടോമിച്ചന് മുളുപാടത്തിന്റെ യാത്ര അത്ര സുഖകരമായിരുന്നില്ല.
സിനിമ ലോകം വാഴ്ത്തിപ്പാടിയ ക്ലാസ് വില്ലനെ ആരാധകര്‍ കൈവിട്ടു! എവിടെയാണ് വില്ലന്‍ തെറ്റിയത്?
ഫ്ളാഷ് എന്ന ആദ്യ സിനിമ പോലും സംഭവിച്ചത് പറഞ്ഞ് പറ്റിച്ചായിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. പുലിമുരുകനിലും സമാനമായ കാര്യങ്ങള്‍ സംഭവിച്ചു. അപ്പോഴെല്ലാം കൂടെ നിന്ന് മോഹന്‍ലാലിനേയും അദ്ദേഹം ഒാര്‍മിക്കുന്നുണ്ട്.
തലയില്‍ കെട്ടി വച്ച ഫ്ളാഷ്
ടോമിച്ചന് മുളുപാടം എന്ന നിര്‍മാതാവിന്റെ ആദ്യ സിനിമയായിരുന്നു ഫ്ളാഷ്. മോഹന്‍ലാലിനെ നായകാനാക്കി സിബി മലയില്‍ ഒരുക്കിയ സിനിമ തിയറ്ററില്‍ പരാജയമായിരുന്നു. ഈ സിനിമ തന്റെ തലയില്‍ കെട്ടി വയ്ക്കുകയായിരുന്നെന്ന് ടോമിച്ചന് മുളകുപാടം പറയുന്നു.
ഒന്നേമുക്കാല്‍ കോടിയുടെ നഷ്ടം
പല നിര്‍മാതാക്കളും കൈയൊഴിഞ്ഞ ചിത്രമായിരുന്നു ഫ്ളാഷ്. 45 ലക്ഷം രൂപ മുടക്കിയാല്‍ മതിയെന്ന് പറഞ്ഞാണ് ടോമിച്ചന് മുളകുപാടത്തെ ചിത്രത്തില്‍ എത്തിക്കുന്നത്. എന്നാല്‍ ഫ്ളാഷ് അദ്ദേഹത്തിന് വരുത്തിവച്ചത് ഒന്നേമുക്കാല്‍ കോടി രൂപയുടെ നഷ്ടമാണ്.
മോഹന്‍ലാലിന്റെ വാക്ക്
ഫ്ളാഷ് നഷ്ടത്തിലായപ്പോള്‍ മോഹന്‍ലാല്‍ തന്റെ ഒപ്പം നിന്നുവെന്ന് ടോമിച്ചന് മുളകുപാടം പറയുന്നു. ഫ്ളാഷിന് പകരം മറ്റൊരു ചിത്രം ചെയ്യാമെന്ന് മോഹന്‍ലാല്‍ അന്ന് പറഞ്ഞതാണ്. അതാണ് പുലിമുരുകനിലേക്ക് എത്തിയത്.
സിനിമ വരുത്തിയത് കോടികളുടെ നഷ്ടം
പുലിമുരുകന് മുമ്പ് ടോമിച്ചന് മുളകുപാടം നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത നാല് സിനിമികള്‍ പരാജയപ്പെട്ടിരുന്നു. ഈ നാല് ചിത്രങ്ങളിലുമായി പത്ത് കോടിയുടെ നഷ്ടമുണ്ടായി. സിനിമ വിജയ പരാജയങ്ങള്‍ നിശ്ചയിക്കാവുന്ന ബിസിനസ് അല്ലെന്നും അദ്ദേഹം പറയുന്നു.
കൈ വിട്ട് പോയ പുലിമുരുകന്
12 കോടി പ്രതീക്ഷിച്ച് ചിത്രീകരണം ആരംഭിച്ച സിനിമയായിരുന്നു പുലിമുരുകന്. ഒടുവില്‍ 35 കോടിയാണ് ചിത്രത്തിന് ചിലവായത്. 180 ദിവസമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. സുഹൃത്തുക്കളുടെ സാമ്പത്തീക സഹായത്തിലാണ് സിനിമ പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഇക്കാര്യത്തില്‍ സഹകരിച്ചു. മോഹന്‍ലാല്‍ അവസാനമാണ് പ്രതിഫലം പോലും വാങ്ങിയത്.
ലാഭം മാത്രമല്ല പുലിമുരുകന് തന്നത്
സിനിമയേക്കുറിച്ച് നന്നായി പഠിച്ചില്ലെങ്കില്‍ നഷ്ടം ഉറപ്പാണ്. പുലിമുരുകന് ലാഭം മാത്രമല്ല നല്‍കിയത്. മലയാള സിനിമയില്‍ ബിഗ് ബജറ്റ് സിനിമകള്‍ സംവിധാനം ചെയ്യാനുള്ള ധൈര്യം കൂടെയാണ്. ബിഗ് ബജറ്റ് സിനിമകളെടുക്കാന്‍ മറ്റ് നിര്മാതാക്കള്ക്കുള്ള പ്രചോദനവും പുലിമുരുകനാണ്.
കഥയാണ് രാമലീലയിലെ താരം
വിവാദങ്ങള്‍ രാമലീലയെ ബാധിക്കില്ല എന്ന ഉറപ്പ് ടോമിച്ചന് മുളകുപാടത്തിന് ഉണ്ടായിരുന്നു. മാര്‍ക്കറ്റിംഗ് മാത്രമായിരുന്നില്ല സിനിമയുടെ വിജയ കാരണം, സിനിമ നല്ലതായിരുന്നു എന്നതാണ്. സബ്ജടിലുണ്ടായ വിശ്വാസമാണ് രാമലീല നിര്‍മിക്കാന്‍ പ്രേരിപ്പിച്ചത്. നല്ല കഥയുണ്ടെങ്കില്‍ സിനിമ വിജയിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറയുന്നു.
ഫ്ളാഷ് ഇനി ആവര്‍ത്തിക്കരുത്
വാരിക്കോരി സിനിമ ചെയ്യുന്ന രീതി ടോമിച്ചന് മുളകുപാടത്തിന് ഇല്ല. കഥ, സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കാണ് പ്രാധാന്യം. ഇതെല്ലാം ഒത്ത് വന്നാല്‍ മാത്രമേ നിര്‍മാണത്തേക്കുറിച്ച് ചിന്തിക്കുകയുള്ളു. ഫ്ളാഷില്‍ സംഭവിച്ചത് ഇനിയും ആവര്‍ത്തിക്കാനുള്ള മുന്കരുതലാണതെന്ന് അദ്ദേഹം പറയുന്നു.
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!