Don't Miss!
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Automobiles ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നക്ഷത്രങ്ങളെ കാവലിരുത്തിയ ഗന്ധര്വന്
മലയാളസിനിമയ്ക്ക് പുതിയ ദൃശ്യചാരുത നല്കിയ പ്രതിഭാധനനായ സംവിധായകന് പത്മരാജന് ഗന്ധര്‍വ്വനോടൊപ്പം നക്ഷത്രങ്ങളുടെ കാവലിലേക്ക് കയറിപോയപ്പോള്‍ ഭാമയുടെ അതേ ദുഃഖം തന്നെയായിരുന്നു മലയാളസിനിമയും പ്രേക്ഷകരും അനുഭവിച്ചത്. ഇനിയും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ലാത്ത, ആ വിയോഗത്തെ ഇന്നും ഒരു തീനാളം പോലെ മലയാളം നെഞ്ചില്‍ കൊണ്ടുനടക്കുകയാണ്. തുണ്ടത്തില്‍ അനന്തപത്മനാഭപ്പിള്ളയും ഞവരയ്ക്കല്‍ ദേവകി അമ്മയും മലയാളസിനിമയ്ക്കു നല്കിയ പത്മരാജന്റെ ഓര്‍മ്മകള്‍ക്ക് മിഴിവേകാന്‍ മലയാളസാഹിത്യലോകവും മത്സരിക്കുകയാണ്.
കഥയിലും നോവലിലും കഥാപാത്രങ്ങളുടെ മനോവിചാരങ്ങളെ വാക്കുകളുടെ ഒതുക്കങ്ങളിലൂടെ പേര്‍ത്തും ചേര്‍ത്തും ശില്പഭദ്രമാക്കാന്‍ സാദ്ധ്യമാകുംവിധം ദൃശ്യഭാഷയെ മാറ്റിയ പത്മരാജന് സിനിമകള്‍ പ്രേക്ഷകര്‍ ഉള്ളില്‍ തട്ടിയ വികാര വായ്പോടെയാണ് എതിരേറ്റത്.
മലയാള സിനിമയില്‍ അസാധാരണമാം വിധം പ്രേക്ഷകരെ വിസ്മയിപ്പിച്ച ഈ സംവിധായകന്റെ പ്രതിഭാമികവ് ഉള്ളിലെ സാഹിത്യത്തിന്റെ ആഴവും പരപ്പും തന്നെയായിരുന്നു. കഥാപാത്രങ്ങളുടെ മനസ്സിന്റെ ആഴങ്ങളില്‍ പ്രതിഫലിക്കുന്ന വികാര വിചാരഭാവങ്ങളെ പത്മരാജന് തന്റെ വിശകലനങ്ങള്‍ക്ക് വിധേയമാക്കുമ്പോള്‍, നിരന്തരം കണ്ടു ശീലിച്ച പരിസരങ്ങളില്‍ നവ്യാനുഭവം തൊട്ടറിഞ്ഞ പ്രതീതിയാണ് പ്രേക്ഷകരെ ഉണര്‍ത്തിയത്.
ചതി, പ്രണയം, അസൂയ, ഗൂഡാര്‍ത്ഥം, പ്രതികാരം, വികാരവായ്പ്, വിഷയലമ്പടത്വം, അരാജകത്വം, വ്യക്തി മഹാത്മ്യവാദം .... ഇങ്ങനെ പത്മരാജന് സിനിമകള്‍ വൈവിധ്യങ്ങളൊളിപ്പിച്ച നിരവധി കഥാപാത്രങ്ങളെ, പരിസരങ്ങളെ, മുഹൂര്‍ത്തങ്ങളെ, ദൃശ്യരൂപങ്ങളും വാഗ്മയ ചിത്രങ്ങളുമാക്കി മലയാളത്തെ ധന്യമാക്കി. ആ വിയോഗത്തിന് അനവസരത്തില്‍ സാക്ഷിയാകേണ്ടിവന്നപ്പോള്‍, പാതിവഴിയില്‍ യാത്ര നിന്നു പോയ അവസ്ഥയിലായി ആസ്വാദകര്‍.
അടുത്ത പേജില്‍
സുവര്‍ണകാലഘട്ടത്തിന്റെ താരം
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ