Don't Miss!
- Finance കീശ നിറയ്ക്കണോ, ടാറ്റാ ഗ്രൂപ്പ് ഓഹരികൾ വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം, ടാർഗെറ്റ് വില അറിയാം
- Technology ഓഫർ പെരുമഴയല്ല സുനാമിയാണ്; എസ് 23 അൾട്രയ്ക്ക് 35,000 രൂപയുടെ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്
- Automobiles ഇത് ശരിക്കും ഇവി വിപ്ലവം! റേഞ്ച് ആശങ്കയ്ക്ക് ബൈബൈ; വെറും 15 മിനിറ്റ് ചാർജിൽ 510 കിലോമീറ്റർ ഓടും ഷവോമിയുടെ കാർ
- News ജാഗ്രത വേണം, ചൂടിന് കുറവില്ല; ഇന്ന് 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
- Sports IPL 2024: അശ്വിന് നാണമില്ലേ? റണ്ണൗട്ട് പാഴാക്കിയിട്ട് ജയ്സ്വാളിനോട് കയര്‍ത്തു; രൂക്ഷ വിമര്‍ശനം
- Lifestyle Numerology Horoscope: ധനനേട്ടം, ജോലിയില്‍ ഉയര്‍ച്ച, മംഗല്യഭാഗ്യം: ഈ ആഴ്ചയില്‍ ഉയര്‍ച്ച ഇവര്‍ക്ക്
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സുവര്‍ണകാലഘട്ടത്തിന്റെ താരം
ഭരതനുമായുള്ള സൗഹൃദത്തിലൂടെയാണ് സിനിമയുടെ എഴുത്തിലേക്ക് പ്രവേശിക്കുന്നത്, ആദ്യചിത്രം പ്രയാണം. തിരക്കഥയില്‍ മുളച്ചു പൊന്തിയ പുതിയ ദൃശ്യഭാഷ ഭരതന്റെ കൈകളില്‍ ഭദ്രമായിരുന്നു. ആ കൂട്ടായ്മ കുറേ നല്ല സിനിമകള്‍ക്കുള്ള അവസരങ്ങളൊരുക്കി. തകരയും, ലോറിയുമൊക്കെ നിലവിലുള്ള സിനിമ സങ്കല്പങ്ങളെ തകിടം മറിച്ചുകൊണ്ട് പ്രേക്ഷകനുമുമ്പില്‍ നെഞ്ചുവിരിച്ചുനിന്നു. സ്വന്തം സംവിധാനത്തിലിറങ്ങിയ പെരുവഴിയമ്പലം, ബ്ളാക്ക് ആന്റ് വൈറ്റ് സിനിമയിലെ ഒരു ചടുലത തന്നെയായിരുന്നു. ഏറ്റവും നല്ല ഫീച്ചര്‍ ഫിലിമിനുള്ള നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയ പെരുവഴിയമ്പലം സംസ്ഥാനത്തെ രണ്ടാമത്തെ നല്ല സിനിമ എന്ന അംഗീകാരവും നേടി.
തുടര്‍ന്ന് ഒരിടത്തൊരു ഫയല്വാന്, കള്ളന് പവിത്രന് എന്നീ ചിത്രങ്ങള്‍ പിറന്നു. ഒന്നിനൊന്ന് വ്യത്യസ്തമായ അനുഭവങ്ങളാണ് ഈ ചിത്രങ്ങള്‍ പ്രദാനം ചെയ്തത്. ഐ.വി.ശശിക്കുവേണ്ടിയെഴുതിയ ഇതാ ഇവിടെ വരെ മലയാളസിനിമയ്ക്ക് ഒരു ടെസ്റ്റ് ഡോസ് തന്നെയായിരുന്നു. പ്രണയം, രതി, പ്രതികാരം ഈ മൂന്ന് വികാരങ്ങളില്‍
പൂത്തുലഞ്ഞ സിനിമയില്‍ മധുവും സോമനും ജയഭാരതിയും അഭിനയത്തിന്റെ പുതിയ മാനറിസങ്ങളാണ് പുറത്തെടുത്തത്. മലയാളസിനിമയുടെ സുവര്‍ണ്ണകാലഘട്ടമെന്ന് പറഞ്ഞുവരുന്ന എണ്‍പതുകളില്‍ ഏറ്റവും പ്രകടമായി നിറഞ്ഞു നിന്നത് പത്മരാജന് തന്നെയായിരുന്നു.
കൂടെവിടെ, കാണാമറയത്ത്, നവംബറിന്റെ നഷ്ടം, നൊമ്പരത്തിപൂവ്, നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍, തിങ്കളാഴ്ച നല്ല ദിവസം, അപരന്, മൂന്നാം പക്കം, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ വൈവിധ്യങ്ങളുടെ ആ ഒഴുക്ക് തൊണ്ണൂറ്റിയൊന്നില്‍ പുറത്തുവന്ന ഞാന്‍ ഗന്ധര്‍വ്വനില്‍ വന്ന് വിറങ്ങലിച്ച നിന്നു.
അര്‍ഹതയുടെ അംഗീകാരങ്ങള്‍ എന്നും പത്മരാജന് കൂട്ടിനുണ്ടായിരുന്നു. സംസ്ഥാന അവാര്‍ഡുകള്‍ 1978 (കഥ, രാപ്പാടികളുടെ ഗാഥ), 1983 (കൂടെവിടെ) 1984 (തിരക്കഥ, കാണാമറയത്ത് ), 1988 (തിരക്കഥ, അപരന്). ഫിലിം ക്രിട്ടിക്സ്, ഫിലിം ഫെയര്‍, എഫ്.എ.സി, ഫിലിം ചേംബര്‍ അവാര്‍ഡുകളും പത്മരാജന് ലഭിച്ചിരുന്നു. തിരക്കഥയ്ക്ക് ഏറ്റവും കൂടുതല്‍ അവാര്‍ഡ് ലഭിച്ചവരില്‍ മുമ്പിലാണ് പത്മരാജന്.
അടുത്ത പേജില്‍
താരങ്ങള്‍ക്ക് തിളക്കം സമ്മാനിച്ച പ്രതിഭ
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍