Don't Miss!
- Automobiles ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
രാജ്യാന്തര ഹ്രസ്വചലച്ചിത്രമേള
മത്സരവിഭാഗത്തില്‍ ഡോക്യുമെന്ററികള്‍, ഷോര്‍ട്ട് ഫിക്ഷന്‍, ആനിമേഷന്‍, മ്യൂസിക് വീഡിയോ, കാമ്പസ് ഷോര്‍ട്ട് ഫിക്ഷന്‍ എന്നിവയും മത്സരേതര വിഭാഗത്തില്‍, ഡോക്യുമെന്ററികള്‍, ഷോര്‍ട്ട് ഫിക്ഷന്‍, ആനിമേഷന്‍, ഹോമേജ്, ട്രിബ്യൂട്സ്, മറ്റ് പരീക്ഷണ ചിത്രങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അടുത്തിടെ അന്തരിച്ച ചലച്ചിത്രപ്രവര്ത്തകന് ചിന്ത രവി, പ്രശസ്ത ചലച്ചിത്രകാരന് മണി കൗള്‍ എന്നിവരോടുള്ള ആദരസൂചകമായി ഇവരുടെ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. ചിന്ത രവിയുടെ എന്റെ കേരളം എന്ന യാത്രാനുഭവത്തിന്റെ ചില എപ്പിസോഡുകളാണ് പ്രദര്ശിച്ചിപ്പത്
ഡെലിഗേറ്റ് പാസിന് അമ്പതുരൂപയാണ് ഈടാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
ട്രാന്‍സ്പോര്‍ട്ട് വകുപ്പുമന്ത്രി വി.എസ്.ശിവകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, മിനിസ്ട്രി ഓഫ് കള്‍ച്ചറല്‍ അഫയേഴ്സ്, കെഎസ്എഫ്ഡിസി, ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്‍ഡ്യ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയുടെ ഉത്ഘാടനം കൈരളി തിയറ്ററില്‍ സിനിമ വകുപ്പുമന്ത്രി കെ.ബി .ഗണേഷ് കുമാര്‍ നിര്‍വ്വഹിച്ചു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായ് നിയോഗിക്കപ്പെട്ട പ്രശസ്ത സംവിധായകന് പ്രിയദര്ശന്, നടിയും ഡോക്യുമെന്ററി സംവിധായകിയുമായ സുഹാസിനി മെലെ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.