Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
വ്യാപാരിക്ക് വെല്ലുവളിയാവുക ലാലും പ്രിയനും
പേരില്‍ തന്നെ കൗതുകം സൃഷ്ടിയ്ക്കാനുള്ള പ്രിയന് ടെക്നിക്ക് ഈ സിനിമയിലും കാണാം. മാധവന് നായരായി മോഹന്‍ലാലും അറബിയായി ബോളിവുഡ് താരം ശക്തി കപൂറുമാണെത്തുന്നത്. പ്രിയന് തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തില്‍ ഭാവനയും ലക്ഷ്മി റായിയുമാണ് നായികമാര്‍. ലാല്‍-പ്രിയന് ഹിറ്റുകളിലെ സ്ഥിരസാന്നിധ്യങ്ങളായ മുകേഷ് ഇന്നസെന്റ്, നെടുമുടി വേണു എന്നിവരെല്ലാം ഈ ചിത്രത്തിലുമുണ്ട്.
നര്‍മത്തിനും ആക്ഷനും സസ്പെന്സിനും പ്രധാന്യം നല്കിയൊരുക്കുന്ന ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള സൂചനകളൊന്നും സിനിമയുടെ അണിയറക്കാര്‍ പുറത്തുവിടാത്തത് പ്രേക്ഷകരില്‍ ആകാംക്ഷ ഉയര്‍ത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഒട്ടേറെ ഹിറ്റുകളൊരുക്കിയിട്ടുണ്ടെങ്കിലും പ്രിയനും ലാലും അവസാനമൊന്നിച്ച കിളിച്ചുണ്ടന്‍ മാമ്പഴവും കാക്കകുയിലും അത്ര വലിയ വിജയങ്ങളായിരുന്നില്ല. അതുകൊണ്ടു തന്നെ പുതിയ ചിത്രമായെത്തുമ്പോള്‍ പ്രിയന് ലേശം ടെന്‍ഷനുണ്ട്.
രണ്ട് സിനിമകളും ഏറെ പ്രതീക്ഷകളാണ് സിനിമാ വിപണിയ്ക്ക് നല്‍കുന്നത്. ഇതിലൊരു സിനിമയുടെ പരാജയത്തെക്കുറിച്ച് ചിന്തിയ്ക്കാന്‍ അതിന്റെ നായകന്മാര്ക്കോ ആരാധകര്‍ക്കോ വിപണിയ്ക്കോ സാധിയ്ക്കില്ല. എന്തായാലും ഈ വലിയ പെരുന്നാളിന് പ്രേക്ഷകര്‍ക്കുള്ള വിരുന്നായി ഈ സിനിമകള്‍ മാറുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.
മുന്‍പേജില്‍ അറബിയും വ്യാപാരിയും കൊമ്പുകോര്‍ക്കും
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്