Don't Miss!
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Sports IPL 2024: ജയം തുടരാന്‍ ആര്‍സിബിയും കെകെആറും, ഗംഭീര്‍-കോലി നേര്‍ക്കുനേര്‍; ടോസ് 7 മണിക്ക്
- Lifestyle 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
വിവാഹമോചനം തേടി സായ് കുമാര്‍
കൊട്ടാരക്കര കുടുംബകോടതിയില്‍ സായ്കുമാര് നേരിട്ടെത്തി ഏതാനും ദിവസം മുമ്പ് വിവാഹമോചന ഹര്‍ജി നല്‍കിയെന്നാണ് അറിയുന്നത്. ഭാര്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് വിവാഹമോചനത്തിന് കാരണമെന്നും അതല്ല സായ്കുമാറിന് മറ്റൊരു മലയാള നടിയോടുള്ള അടുപ്പമാണ് പ്രശ്നത്തിന് കാരണമെന്നുമൊക്കെയാണ് കേള്‍ക്കുന്നത്.
പഴയകാല നാടക നടിയായ സരസ്വതിയമ്മയുടെ മകളാണ് പ്രസന്ന കുമാരിയാണ് സായ്കുമാറിന്റെ ഭാര്യ. പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിക്കുന്ന കാലത്താണ് പ്രസന്നകുമാരിയുമായി സായ്കുമാര് അടുക്കുന്നത്. ആ പ്രണയം വിവാഹത്തിലെത്തി.
പ്രസന്നയ്ക്ക് സായിയേക്കാള്‍ ആറ് വയസ്സ് കൂടുതലുണ്ടത്രേ. വിവാഹശേഷം മാത്രമാണത്രേ സായി ഇക്കാര്യം അറിഞ്ഞത്. അക്കാലം മുതല്‍ തന്നെ ഇരുവര്‍ക്കും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇവര്‍ക്കൊരു മകളുണ്ട് വൈഷ്ണവി. പിന്നീട് സനിമാ നടനായശേഷം ഭാര്യയും ബന്ധുക്കളും ഷൂട്ടിങ് ലൊക്കേഷനുകളിലെത്തി പ്രശ്നങ്ങളുണ്ടാക്കുമായിരുന്നുവെന്നൊക്കെ സായ്കുമാര് പരാതിയില്‍ പറഞ്ഞിട്ടുണ്ടത്രേ.
തന്റെ സമ്പാദ്യങ്ങളൊക്കെ ഭാര്യ സ്വന്തം പേരിലാക്കിയെന്നും സായ് ആരോപിക്കുന്നു. 2008ല്‍ എറണാകുളത്ത് ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഭാര്യയുടെ ബന്ധുക്കള്‍ തന്നില്‍ പരസ്ത്രീബന്ധം ആരോപിച്ചെന്നും ഇതിന്റെ പേരില്‍ അപമാനിച്ചുവെന്നും സായ്കുമാര് പറയുന്നു.
തന്റെ ദുര്മരണത്തിനായി വീട്ടില്‍ ഭാര്യ ദുര്‍മന്ത്രവാദം നടത്തിച്ചുവെന്നും ആരോപണമുണ്ട്. എന്നാല്‍ ഭാര്യയുടെ കുടുംബക്കാര് പറയുന്നത് സായ്കുമാറിന് മറ്റൊരു നടിയുമായി പ്രണയമുണ്ടെന്നും അവരെ രഹസ്യമായി വിവാഹം ചെയ്തിട്ടുണ്ടെന്നുമൊക്കെയാണ്.
മലയാളസിനിമയില്‍ ഏറ്റവും അവസാനം നടന്ന വിവാഹമോചനം മനോജ് കെ ജയന് ഉര്‍വശി ദമ്പതികളുടേതായിരുന്നു. മകള്‍ കുഞ്ഞാറ്റയുടെ സംരക്ഷണാവകാശത്തിനായുള്ള ഇവരുടെ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി