Don't Miss!
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
പട്ടാളക്കഥയുമായി മേജറും സുരേഷ് ഗോപിയും
നേരത്തേ കാണ്ഡഹാര്‍ പൊട്ടിയപ്പോള്‍ തല്ക്കാലത്തേയ്ക്ക് ഇനി പട്ടാളക്കഥകളില്ലെന്ന് രവി പ്രഖ്യാപിച്ചിരുന്നു. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി അമ്മയെന്നൊരു ചിത്രം ചെയ്യാന്‍ തീരുമാനിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും മാറി വീണ്ടുമൊരു പട്ടാളക്കഥ ഒരുക്കുകയാണ് മേജര്‍.
രക്ഷയെന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ട് ദാമര്‍ സിനിമയുടെ ബാനരില്‍ സന്തോഷ് ദാമോദരനാണ് നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപി ഇതാദ്യമായിട്ടാണ് മേജര്‍ രവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. തിരുവനന്തപുരം തെങ്കാശിയുമാണ് പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തില്‍ രാജ്യസ്നേഹിയായ പട്ടാളക്കാരനായിട്ടുതന്നെയാണ് സുരേഷ് ഗോപി എത്തുന്നത്.
ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനെ കൊണ്ടുവന്നിട്ടുപോലും കാണ്ഡഹാര്‍ വിജയിക്കാതെ പോയപ്പോള്‍ മേജര്‍ രവിയ്ക്ക് ചലച്ചിത്രസംവിധാനമറിയില്ലെന്നുവരെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്തായാലും പുതിയ പട്ടാളക്കഥകൊണ്ട് മേജര്‍ ഈ നാണക്കേടുമാറ്റുമെന്ന് പ്രതീക്ഷിക്കാം.