Don't Miss!
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
തിലകനെതിരെ ഗൂഡാലോചന: അലി അക്ബര്‍
ആറുമാസം മുമ്പുതന്നെ കെഎഫ്ഡിസിയുടെ എല്ലാതീയറ്ററുകളും ബുക്ക് ചെയ്ത തനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് മൂന്ന് തീയറ്ററുകള്‍ മാത്രമാണെന്നും അലി അക്ബര്‍ വെളിപ്പെടുത്തി.
ഈ വിലക്കിന് പിന്നില്‍ പിന്നില്‍ താരസംഘടയുടെ ഗൂഢാലോച നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. തിലകനെതിരേ താരസംഘടന നടത്തിവരുന്ന യുദ്ധത്തിന്റെ ഭാഗമായാണു എന്റെ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചില വ്യക്തികളുടെ സ്വര്‍ഥതാത്പര്യമാണ് ഇതിന്റെയെല്ലാം പിന്നില്‍.
ചിത്രം പാക്കേജില്‍ ഉള്‍പ്പെട്ടിട്ടില്ല, ഒരു തിയേറ്ററേ ആവശ്യപ്പെട്ടിട്ടുള്ളൂ തുടങ്ങിയ കെഎഫ്ഡിസിയുടെ പ്രതികരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ ജൂലൈ 27ന് ചിത്രാഞ്ജലി സ്റ്റുഡിയോ മാനേജറുമായി പാക്കേജ് കരാര്‍ ഒപ്പിട്ടാണ് അച്ഛന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇതിലേക്കായി 50,000 രൂപ കഴിഞ്ഞ ഒക്ടോബര്‍ 10ന് കെഎഫ്ഡിസിയില്‍ അടയ്ക്കുകയും ചെയ്തിരുന്നു- അലി അക്ബര്‍ പറയുന്നു.
കെഎഫ്ഡിസിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍, ചിത്രം ഡിജിറ്റല്‍ മീഡിയയിലാണു ചിത്രീകരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഡിജിറ്റലിലായി തന്നെ സെന്‍സര്‍ ചെയ്തശേഷം ചിത്രാഞ്ജലിയിലെ മുഴുവന്‍ തുകയും കഴിഞ്ഞ ആറിന് അടച്ചിരുന്നു.
തുടര്‍ന്നു റിലീസിങ്ങിനായി കെഎഫ്ഡിസിയിലെ മുഴുവന്‍ തിയേറ്ററുകളും ആവശ്യപ്പെട്ട് കെഎഫ്ഡിസിയിലെ രാധാകൃഷ്ണനു കത്തു നല്കി. ഇതുപ്രകാരം ഇന്നു തിയേറ്ററുകള്‍ അനുവദിച്ചുതരാമെന്നു സമ്മതിക്കുകയും ചെയ്തു.
തുടര്‍ന്ന് ഞാന്‍ ഡിജിറ്റല്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായ 'ക്യൂബ് സിസ്റ്റ'വുമായി കരാറൊപ്പിടുകയും റിലീസിംഗിന് ആവശ്യമായ പബ്ലിസിറ്റിയും തുടങ്ങി. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാധാകൃഷ്ണനെ ഒഴിവാക്കിക്കൊണ്ട് കെഎഫ്ഡിസി മാനേജിങ് ഡയറക്ടര്‍ പുതിയൊരു ചാര്‍ട്ടിങ് കോഓഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ഇതിലെ അംഗങ്ങളായി കിരീടം ഉണ്ണി, സംവിധായകന് ഹരികുമാര്‍ തുടങ്ങിയവരെ നിയമിക്കുകയും ചെയ്തു.
തുടര്‍ന്നാണ് അച്ഛന് എന്ന സിനിമ തിയേറ്ററുകളില്‍ കാണിക്കേണ്ടതില്ല എന്ന് ഉത്തരവിറങ്ങിയത്. അച്ഛന് ഓടാത്ത പടമാണെന്നായിരുന്നു ഇതിനുള്ള ന്യായീകരണം. ഇതെന്ത് ന്യായമാണെന്ന് മനസിലാകുന്നില്ല-അലി അക്ബര്‍ പറഞ്ഞു.
പ്രശ്നം വിവാദമായതോടെ മന്ത്രി എംഎ ബേബി ഇടപെടുകയായിരുന്നു. കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം തീയറ്ററുകള്‍ മാത്രമാണിപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ അനുവദിച്ച തിയറ്റുകളില്‍ ഏഴുദിവസം മാത്രമെ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കു എന്നാണ് അറിയിപ്പ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ സിനിമ മാത്രമാണോ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടത്? അലി അക്ബര്‍ ചോദിക്കുന്നു.
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'