Don't Miss!
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Sports IPL 2024: റിഷഭാണ് കൂടുതല്‍ മിടുക്കന്, സഞ്ജുവിന് ആ 2 കഴിവുമില്ല! തുറന്നടിച്ച് എബിഡി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം ഞായറാഴ്ച
സിനിമയുടെ ചുമതല മന്ത്രി കെ.ബി. ഗണേഷ്കുമാറിനു നല്കാന് യുഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും വകുപ്പ് അദ്ദേഹത്തിനു നല്കി ഗവര്‍ണര്‍ വിജ്ഞാപനം ഇറക്കിയിരുന്നില്ല. ഇതുമൂലം അവാര്‍ഡ് പ്രഖ്യാപനം ആരു നടത്തണമെന്ന് ആശയക്കുഴപ്പം നിലനില്‍ക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുമതിയോടെ ഞായറാഴ്ച പ്രഖ്യാപനം നടത്താന്‍ ഗണേഷ്കുമാര് തീരുമാനിക്കുകയായിരുന്നു.
പ്രശസ്ത സംവിധായകന് ബുദ്ധദേവദാസ് ഗുപ്തയുടെ അധ്യക്ഷതയിലുള്ള ജൂറി വ്യാഴാഴ്ചയോടെ മുഴുവന്‍ ചിത്രങ്ങളും കണ്ടുകഴിഞ്ഞിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രി വരെ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് അവാര്‍ഡ് നിര്‍ണയം പൂര്‍ത്തിയാക്കിയത്.
ആദാമിന്റെ മകന് അബു തന്നെയാകും മികച്ച ചിത്രമെന്നും നടന് സലിം കുമാര്‍ തന്നെയാകുമെന്നുമാണ് സൂചന. ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മുന്നിലെത്തിയ ആദാമിന്റെ മകനെ സംസ്ഥാന അവാര്‍ഡ് ജൂറിയ്ക്കും തഴയാന്‍ കഴിയില്ലെന്നതാണ് വസ്തുത.
2010ലെ 41 കഥാചിത്രങ്ങളും രണ്ടു ഡോക്ക്യൂമെന്ററികളുമാണ് അവാര്‍ഡിനു മല്‍സരിച്ചത്. ആദാമിന്റെ മകന് അബുവിനു പുറമെ പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ് സെയ്ന്റ്, വീട്ടിലേക്കുള്ള വഴി, ഇലക്ട്ര, ടി.ഡി. ദാസന് സ്റ്റാന്‍ഡേര്‍ഡ് സിക്സ് ബി, മകരമഞ്ഞ്, ആത്മകഥ, ഗദ്ദാമ, ജാനകി, ജനകന്, കഥ തുടരുന്നു, മലര്‍വാടി ആര്‍ട്സ് ക്ളബ് തുടങ്ങിയ ചിത്രങ്ങള്‍ മല്‍സരരംഗത്തുണ്ടായിരുന്നു.
ഇതിനിടെ ചലച്ചിത്ര അക്കാദമി ചെയര്മാന് കെആര്‍ മോഹനനും വൈസ് ചെയര്മാന് വികെ ജോസഫും ഭരണമാറ്റത്തെത്തുടര്‍ന്ന് ശനിയാഴ്ച രാജിവച്ചിട്ടുണ്ട്. അതിനാല്‍ അവാര്‍ഡ് പ്രഖ്യാപിയ്ക്കുമ്പോള്‍ അക്കാദമി ചെയര്മാന് ഉണ്ടാവില്ല. ചടങ്ങില്‍ ജൂറി ചെയര്‍മാനും അംഗങ്ങളും പങ്കെടുക്കും.
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!