Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഇവന് മേഘരൂപനില്‍ പി.യായി പ്രകാശ് ബാരെ
മറിച്ച് അദ്ദേഹത്തിന്റെ സാന്നിധ്യവും സവിശേഷം ജീവിതമുഹൂര്‍ത്തങ്ങളും സൃഷ്ടിക്കുകയാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം തിരച്ചും ഒരുയോജ്യമായ ഒരു സാഹചര്യത്തിലാണ് സിനിമ പിറവി കൊള്ളുന്നതെന്ന് സംവിധായകന് പി ബാലചന്ദ്രന് പറയുന്നു.
ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഇദ്ദേഹം തന്നെയാണ്. കെപി മാധവന് നായര്‍ എന്ന കഥാപാത്രമായാണ് കവിയുടെ സാന്നിധ്യം പുനസൃഷ്ടിക്കുന്നത്. മരണത്തില്‍ തുടങ്ങുന്ന സിനിമ ജീവിത്തിലേയ്ക്കുള്ള അന്വേഷണമായി വളരുകയാണ്. പിയുടെ ആത്മകഥയായ കവിയുടെ കാല്‍പ്പാടുകള്‍ ആണ് ചിത്രത്തിന്റെ പ്രധാന അവലംബം.
ആരെയും ഭ്രമിപ്പിക്കുന്നതായിരുന്നു പിയുടെ ജീവിതവും പ്രണയവും കവിതയും. ആനന്ദവും, ആഘോഷവും, കുറ്റബോധവും, ഭ്രാന്തും ഇടകലര്‍ന്ന് അലഞ്ഞുനടന്ന് തളര്‍ന്ന ജീവിതം കാറ്റിനോടും, പൂവിനോടും കഥ പറഞ്ഞ് കീശയില്‍ കരുതുന്ന മിഠായികള്‍ കുട്ടികള്‍ക്ക് കൊടുത്ത ആര്‍ദ്രഹൃദയനായ കവിയ്ക്ക് എന്നും മലയാളികളുടെ ഉള്ളില്‍ വികാരപരമായ ഒരിടമുണ്ട്.
ഈ ജീവിതത്തെ വീണ്ടും ജനഹൃദയങ്ങളിലേയ്ക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നല്ലസിനിമയുടെ കൂട്ടുകാരായ പി ബാലചന്ദ്രനും പ്രകാശ്ബാരെയും തമ്പി ആന്റണിയും ഒന്നിയ്ക്കുന്നത്. ആര്‍ട്സ്, കൊമേഴ്സ്യല്‍ ചേരുവകള്‍ ഒരുപോലെ കൂട്ടിയിണക്കിയാണ് ചിത്രം തയ്യാറാക്കുന്നത്.
സിലിക്കണ്‍ മീഡിയയുടെ ബാനറില്‍ തമ്പി ആന്റണി, ഗോപു ചെരിയാടന് എന്നുവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്മപ്രിയ ജയപ്രിയ, രമ്യ നമ്പീശന്, സുരഭി, മാര്‍ഗ്ഗി സതി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തിരുവനന്തപുരം, ഒറ്റപ്പാലം, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ചിത്രം സെപ്്റ്റംബറില്‍ പുറത്തിറങ്ങും.
പിയെക്കുറിച്ച് കവി ആറ്റൂര്‍ രവിവര്‍മ്മ രചിച്ച കവിതയുടെ പേരാണ് മേഘരൂപന്‍ ഇതുതന്നെയാണ് ചിത്രത്തിന്റെ പേരായി സ്വീകരിച്ചത്. പിയെ വലിയ മേഘരൂപനായ ആനയായി ചിത്രീകരിച്ച് ആ വലിപ്പത്തിന് മുന്നില്‍ ഒരാനവാലാകന് കൊതിയ്ക്കുന്നുവെന്നാണ് രവിവര്‍മ്മ കവിതയില്‍ പറയുന്നത്.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി