Don't Miss!
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Automobiles പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
അഴീക്കോടിന് ചുട്ടമറുപടിയുമായി മോഹന്‍ലാല്‍
തിലകന് വിഷയം പരാമര്‍ശിയ്ക്കുന്നതിനിടെ അഴീക്കോട് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മോഹന്‍ലാല്‍ അഭിനയത്തിലൂടെ നേടിയ മൂല്യം സ്വര്‍ണക്കടയുടെ പരസ്യത്തിന് വേണ്ടി ഉപയോഗിക്കുന്നത് ധനമോഹം കൊണ്ടാണെന്നും അദ്ദേഹം ഈ പ്രായത്തിലും പ്രണയരംഗങ്ങളില്‍ അഭിനയിയ്ക്കുന്നത് അശ്ലീലമാണെന്നും അഴീക്കോട് ചാനല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ മോഹന്‍ലാല്‍ കഴിഞ്ഞദിവസം ദുബായില്‍ നിന്ന് വിളിച്ചിരുന്നെന്നും തിലകന് പ്രശനം ചര്‍ച്ച ചെയ്യാന്‍ താനും മമ്മൂട്ടിയും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞെന്നും അവകാശപ്പെട്ട് അഴീക്കോട് ചൊവ്വാഴ്ച വീണ്ടും രംഗത്തെത്തി.
സ്വതവേ ഇത്തരം വിവാദങ്ങളില്‍ അധികം ഇടപെടാത്ത ലാല്‍ അഴീക്കോടിന്റെ പ്രസ്താവനയോട് രൂക്ഷമായാണ് പ്രതികരിച്ചത്. തിലകനുമായി ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിയ്ക്കാമെന്ന് താന്‍ അഴീക്കോടിനോട് പറഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍ ടെലിഫോണില്‍ ഒരു ടിവി ചാനലിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം അഴീക്കോടിനെ വിളിച്ചിരുന്നുവെന്നത് സത്യമാണ്. നിങ്ങളെന്തിനാണ് എന്റെ മേല്‍ കുതിര കയറുന്നത് എന്നാണ് ഞാന്‍ അദ്ദേഹത്തോട് ് ചോദിച്ചത്. സിനിമാ ഷൂട്ടിങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുള്ള താന്‍ എങ്ങനെയാണ് ദുബായില്‍ നിന്ന് വിളിയ്ക്കുന്നതെന്നും ലാല്‍ ചോദിച്ചു.
അഴീക്കോടിന് എന്തോ മതിഭ്രമം ബാധിച്ചിരിയ്ക്കുകയാണ്. ശുദ്ധ അസംബന്ധമാണ് അദ്ദേഹം വിളിച്ചുപറയുന്നത്. തിലകന് പ്രശ്നത്തില്‍ ചിലരുടെ ആവേശം അസുഖമായി മാറിയിരിക്കുകയാണ്. ഇത് തനിയ്ക്ക് മാത്രമായി പരിഹരിയ്ക്കാനാവില്ല. അമ്മ എന്ന സംഘടനയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണ്. തന്റെയും അഴീക്കോടിന്റേയും വ്യത്യസ്ത മേഖലകളാണ്. അദ്ദേഹം എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നതെന്ന് മനസ്സിലാവുന്നില്ല.
ഞാന്‍ സ്വര്‍ണ്ണക്കടയുടെ പരസ്യത്തിലഭിനയിച്ചാല്‍ അയാള്ക്കെന്താണെന്നും ലാല്‍ വെട്ടിത്തുറന്ന്് ചോദിച്ചു.
അമിതാഭ് ബച്ചന് അടക്കമുള്ള ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ നടന്മാരും പരസ്യത്തില്‍ അഭിനയിക്കാറുണ്ടല്ലോ- ലാല്‍ രോഷാകുലനായി. അഴീക്കോട് പറഞ്ഞതെല്ലാം പ്രായമായ അമ്മാവന് പറഞ്ഞ ഫലിതമായേ എടുക്കുന്നുള്ളൂവെന്നും മോഹന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രശ്നത്തില്‍ ഇനി താന്‍ മധ്യസ്ഥതയ്ക്കില്ലെന്നും ഇത്തരക്കാരുടെ പ്രസ്താവനയോട് പ്രതികരിയ്ക്കുന്നില്ലെന്നുമാണ് ഒടുവില്‍ മോഹന്‍ലാലിന്റെ പരാമര്‍ശങ്ങളോട് അഴീക്കോട് പ്രതികരിച്ചത്.
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്