Don't Miss!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
അടിയന്തരാവസ്ഥക്കാലത്തെ സഹപാഠി
സിനിമയ്ക്ക് ഏറെ സാധ്യതയുള്ള ഒരു വിഷയമായിരുന്നിട്ടും അടിയന്തരാവസ്ഥയുടെ യഥാര്‍ത്ഥ മുഖവുമായി ഒരു ചിത്രവും വരാതിരുന്നത് അതിന് കച്ചവടസാധ്യത കുറവായതുകൊണ്ടായിരിക്കും. വര്‍ഗ്ഗീസ് കൊലക്കേസിലെ പ്രതി രാമചന്ദ്രന് നായരുടെ വെളിപ്പെടുത്തല്‍ ഉണ്ടാക്കയ അട്ടിമറികളില്‍ മുന്‍ ഐജി ലക്ഷ്മണ ഇപ്പോള്‍ അഴിയ്ക്കുള്ളിലാണ്. ഈ സംഭവം രാജന് തിരോധാനത്തിന്റെ യഥാര്ത്ഥ് ചിത്രം പുറത്തുകൊണ്ടുവരാനുള്ള സാധ്യത നല്‍കിയിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല.
രാജന്റെ സഹപാഠിയായ രാജാറാം ഈ സാധ്യതകളെ സിനിമയാക്കുകയാണ്. സ്വാഭാവികമായും ഇതേവരെയുള്ള ചിത്രങ്ങളില്‍ നിന്നും മാറിയുള്ള ഒരു കഥപറച്ചില്‍ പ്രേക്ഷകര്‍ ഇതില്‍ പ്രതീക്ഷിയ്ക്കും. സഹപാഠി 1975 എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രാജാറാം ആണ് ചിത്രത്തിന്റെ തിരക്കഥ രജിക്കുന്നത്. നവാഗതനായ ജോണ്‍ ഡിറ്റോ പിആര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
1975ലെ എന്‍ജിനീയറിങ് കോളെജ് കാമ്പസ് കാമ്പസിലെ ഗായകനാണ് രാജന് വാര്യര്‍. വിപ്ലവകാരി മുരളി കണ്ണമ്പുഴയുടെ ഉറ്റ സുഹൃത്ത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ നക്സല്‍ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ മുരളിയില്‍ നിന്നും മറ്റ് സഹപാഠികള്‍ പിന്തിരിഞ്ഞു. മുരളി അയാളുടെ പ്രവര്‍ത്തന മേഖല അലക്കുകാരുടെ കോളനിയിലേയ്ക്ക് മാറ്റി.
അടുത്ത പേജില്‍
പ്രണയം രാജന് വാര്യരെ കുരുക്കുന്നു