Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മകനെ കൊന്ന പിതാവിന്റെ കഥയുമായി മമ്മൂട്ടി
അഞ്ചുവര്‍ഷം മുമ്പ് ജോലിയുടെ ഭാഗമായി ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട ഒരു മനുഷ്യന്റെ കഥ പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി സംസാരം തുടങ്ങിയത്. മധ്യവയസ്കനായ അയാള്‍ കോളെജ് വിദ്യാര്‍ത്ഥിയായ മകനെ കൊലപ്പെടുത്തിയ കേസിലാണ് ജയില്‍ശിക്ഷ അനുഭവിക്കുന്നത്. സ്വന്തം അമ്മയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നറിഞ്ഞപ്പോഴാണ് അദ്ദേഹം മകനെ കൊലപ്പെടുത്തിയത്. അദ്ദേഹം പറഞ്ഞകഥ കേട്ട് താന്‍ ഞെട്ടിപ്പോയെന്ന് മമ്മൂട്ടി പറഞ്ഞു.
ഈ കഥ വിവരിച്ചുകൊണ്ടാണ് അദ്ദേഹം മദ്യത്തിനും മയക്കുമരുന്നിനും ലൈംഗികപീഡനങ്ങള്‍ക്കുമെതിരെ പ്രതിജ്ഞയെടുക്കാന്‍ യുവാക്കളോട് അഭ്യര്‍ത്ഥിച്ചത്. മമ്മൂട്ടി ലഹരിവിരുദ്ധ സന്ദേശം നല്കി. ലഹരിവിരുദ്ധപ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
ലഹരി ഉപയോഗിച്ചാലേ കലാകാരനാകൂ എന്ന വിശ്വാസം തെറ്റാണെന്നും അങ്ങനെയുള്ള കല യഥാര്‍ത്ഥ കലയല്ലെന്നും മമ്മൂട്ടി പറഞ്ഞു. മദ്യത്തിന് പ്രാധാന്യം നല്കുന്ന കലാസൃഷ്ടികളെ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍കുട്ടികള്‍ക്കിടയില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണം നടത്താനുദ്ദേശിച്ചുകൊണ്ടുള്ള വഴികാട്ടി പരിപാടിയിലും മമ്മൂട്ടി പങ്കെടുത്തു. സംസ്ഥാനത്തെ അമ്പതോളം സ്കൂളുകളിലാണ് ഇപ്പോള്‍ ഈ ബോധവല്‍ക്കരണ പരിപാടി നടക്കുന്നത്.
ലഹരിക്കെതിരെ കാമ്പസിലെ ബോധവത്കരണത്തിന് ലഘുചിത്രം നിര്‍മ്മിക്കുമെന്നും ഇതിന്റെ ചുമതല നടന് മമ്മൂട്ടിക്കാണെന്നും മന്ത്രി പറഞ്ഞു പരിപാടിയില്‍ പങ്കെടുത്ത എക്സൈസ് മന്ത്രി കെ ബാബു പറഞ്ഞു.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!