Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മന്നാഡേക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്ക്കാരം
മുഹമ്മദ് റാഫി, മുകേഷ്, കിഷോര്‍ കുമാര്‍, എന്നിവര്‍ക്കൊപ്പം 1950-70 കാലഘട്ടങ്ങളില്‍ നിറഞ്ഞു നിന്ന മന്നാഡേ 1944ല്‍ രാമരാജ് എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് ആലാപനരംഗത്തെത്തുന്നത്. 'മഷാല്‍' എന്ന ചലച്ചിത്രത്തിനു വേണ്ടി ആലപിച്ച ഗാനങ്ങള്‍ ശ്രദ്ധിയക്കപ്പെട്ടതോടെയാണ് അദ്ദേഹം മുഴുവന്‍ സമയ പിന്നണി ഗായകനായി മാറി.
ചെറുപ്പത്തിലേ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്നതിനാല്‍ ശാസ്ത്രീയ സംഗീതത്തിന്റെ സ്വാധീനമുള്ള ഗാനങ്ങളാണ് മന്നഡേയെ തേടി അധികവും എത്തിയിരുന്നത്. എക്കാലത്തെയും ക്ലാസിക്കുകളിലൊന്നായ ചെമ്മീനിലെ 'മാനസ മൈനെ വരൂ....' എന്നാരംഭിയ്ക്കുന്ന ഗാനമാലപിച്ചതിലൂടെ മലയാളിയ്ക്കും അദ്ദേഹം പ്രിയങ്കരനായി. മലയാള നാടക രംഗത്തെ പിന്നണി ഗായികയായിരുന്ന, കോഴിക്കോട്ടുകാരിയായ സുലോചനാ കുമാരനാണ് മന്നാഡേയുടെ ഭാര്യ. രണ്ട് പെണ്മക്കള്.
ഇന്ത്യന്‍ സിനിമയ്ക്കു നല്കിയ സമഗ്ര സംഭാവനകളാണ് ദാദാസാഹിബ് പുരസ്കാരത്തിനായി പരിഗണിക്കുക. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ നൂറാം ജന്മവാര്‍ഷികമായ 1969 മുതല്ക്കാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്. പത്തുലക്ഷം രൂപയാണു സമ്മാനത്തുക. കഴിഞ്ഞ വര്‍ഷം മുതല്‍ ഇത് അഞ്ചിരട്ടിയാക്കി വര്‍ദ്ധിപ്പിയ്ക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും വിശിഷ്ടമായ ഈ ചലച്ചിത്ര പുരസ്ക്കാരം നേടിയ ഏകമലയാളി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനാണ്.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'