Don't Miss!
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Automobiles നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- Sports IPL 2024: മുംബൈ ജയിച്ചേനെ, രക്ഷിച്ചത് കമ്മിന്‍സ്! കിടു ക്യാപ്റ്റന്‍സി; കളി മാറ്റിയ തന്ത്രമിതാ
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
കോമാളി എന്ന വിളിപ്പേര് മാറ്റി തന്ന നാല് പെണ്ണുങ്ങള്; നന്ദു പറയുന്നു
തുടക്കം മുതല്‍ സഹനടന്‍ വേഷങ്ങളില്‍ ഒരു ഹാസ്യ നടനായിട്ടാണ് നന്ദു എത്തിയത്. പലപ്പോഴും കോമാളി നടന് എന്ന ലേബലില്‍ അറിയപ്പെടേണ്ടി വന്നതില്‍ സങ്കടമുണ്ടായിരുന്നു.
എന്നാല്‍ ആ ലേബല്‍ മാറ്റി തന്നത് അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത നാലു പെണ്ണുങ്ങള് എന്ന ചിത്രമാണെന്ന് നന്ദു പറയുന്നു. താനൊരു നടന് ആണെന്ന് പോലും അറിയാതെയാണ് അടൂര്‍ സര് തന്നെ ആ ചിത്രത്തിലേക്ക് തന്നെ പരിഗണിച്ചത് എന്ന് നന്ദു. തുടര്‍ന്ന് വായ്കാം.
ആ അവസരത്തിന് വഴിയൊരുക്കിയ അപകടം
ഒരിക്കല്‍ വെള്ളയമ്പലം വഴി കാറില്‍ പോകുമ്പോഴാണ്, റോഡില്‍ അടൂര്‍ സാറിന്റെ കാറ് ഒരു ബൈക്കുമായി കൂട്ടിയിടിച്ചത് കണ്ടത്. ഞാന്‍ പെട്ടന്ന് ഇറങ്ങി ചെന്ന് എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചു. എല്ലാം ശരിയായി, സെറ്റില്‍ ചെയ്തു എന്നദ്ദേഹം പറഞ്ഞു. അന്നാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്.
ഞാന്‍ എന്നെ പരിചയപ്പെടുത്തി
അന്നാണ് അടൂര്‍ സാറിനെ പരിചയപ്പെടുന്നത്. ഒരു മണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചു. ഞാന്‍ ഒരു നടനാണെന്നും, സഹ സംവിധായകനാണെന്നുമൊക്കെ അദ്ദേഹത്തോട് പറഞ്ഞു. പോവാന്‍ നേരം അദ്ദേഹം എന്റെ ഫോണ്‍ നമ്പറും വിലാസവും വാങ്ങി.
അലിയാല്‍ സാറിന്റെ വിളി വന്നപ്പോള്‍
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അലിയാര് സര് എന്നെ വിളിച്ചു. അദ്ദേഹത്തെ അടൂര്‍ സര് വിളിച്ചിരുന്നു എന്നും, തന്നോട് അടൂര്‍ സാറിനെ തിരിച്ചു വിളിക്കാനും പറഞ്ഞു. അടൂര്‍ സാറിന്റെ നമ്പറും തന്നു. ഞാന്‍ വിളിച്ചു
ജീവിതം മാറ്റിമറിച്ച വേഷം
അടൂര്‍ സാറിനെ വിളിച്ചപ്പോള്‍ അടുത്ത ചിത്രത്തില്‍ ഒരു ചെറിയ വേഷമുണ്ടെന്നും വീട്ടില്‍ വന്ന് കാണണമെന്നും പറഞ്ഞു. ചെറിയ വേഷമായിരിക്കും എന്നാണ് ഞാനും കരുതിയത്. എന്നാല്‍ പിന്നീടാണ് അറിഞ്ഞത് നാല് പെണ്ണുങ്ങള് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണെന്ന്. ആ ചിത്രം കോമാളി എന്ന എന്റെ വിളിപ്പേര് മാറ്റി തന്നു - നന്ദു പറഞ്ഞു.
-
ടെലിവിഷന്‍ പ്രീമിയറായി ഫാലിമിയും വാലാട്ടിയും! ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്പെഷ്യല്‍ പരിപാടികള്‍
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ
-
പ്രിയന് എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും, എനിക്ക് അതറിയാം; ശ്രീനിവാസന്റെ വാക്കുകള്‍