Don't Miss!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
'ആദാമിന്റെ മകന് അബു' ഇനി അറബി പറയും
ഏറ്റവും നല്ല നടനുള്ള ദേശീയ അവാര്‍ഡ് സലീം കുമാറിനും സംവിധായകനുള്ള അവാര്‍ഡ് സലീം അഹമ്മദിനും നേടിക്കൊടുത്തതുള്പ്പടെ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 'ആദാമിന്റെ മകന് അബു' എന്ന മലയാള സിനിമ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. സലീം അഹമ്മദ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ചിത്രം 2010 ലെ ദേശീയ-സംസ്ഥാന ചലചിത്ര പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായ ചിത്രമാണ്.
സലീം കുമാറും സറീനവഹാബും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, കലാഭവന്‍മണി തുടങ്ങിയവരും പ്രധാന്യമൊട്ടും കുറയാത്ത വേഷങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. മികച്ച സംവിധാനത്തിനും നടനുമുള്ള അവാര്‍ഡ് കൂടാതെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം മധു അമ്പാട്ടിനും പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ഐസക് തോമസ് കൊട്ടുകപ്പള്ളിക്കും ലഭിച്ചു.
ലങ്കാഷയറില്‍ നടന്ന ലണ്ടന്‍ ചലചിത്രമേളയില്‍ 15 ദിവസം ആദാമിന്റെ മകന് അബു പ്രദര്‍ശിക്കപ്പെട്ടു. ഗോവ ഫിലീം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമയിലും മത്സരവിഭാഗത്തിലും പ്രദര്‍ശിപ്പിച്ച ചിത്രത്തിന് ജൂറിയുടെ പ്രത്യേക പരമാര്‍ശവും പുരസ്കാരവും ലഭിച്ചു.
സാമ്പത്തിയ പരാധീനതകള്‍ക്കിടയിലും ഹജ്ജ് കര്‍മ്മം നടത്താന്‍ ആഗ്രഹിക്കുന്ന വൃദ്ധനായ അത്തറ് കച്ചവടക്കാരന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ കഥാപാത്രങ്ങളില്‍ പലരും ഇന്നും ജീവിച്ചിരിപ്പുള്ളവരാണ്.
ചിത്രം അറബിയില്‍ മൊഴിമാറ്റം നടത്താന്‍ മുന്‍കൈ എടുത്തത് കൊച്ചിക്കാരനായ ഇബ്രാഹീം സലീമാണ്. അബുവിന് ശബ്ദം നല്‍കുന്നതും ദുബായിലെ നാടകനടനായ ഇബ്രാഹീം തന്നെ. മലയാളം അറബിയെക്കാള്‍ വേഗത്തിലാണ് എന്നത് മാത്രമാണ് ശബ്ദം നല്കുമ്പോള് അനുഭവപ്പെട്ട പ്രയാസം എന്ന് ഇബ്രാഹീം പറഞ്ഞു.
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'