Don't Miss!
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Lifestyle വൈഡ് ലെഗ് ജീന്‍സ് മുതല്‍ ബഗെറ്റ് ബാഗ് വരെ; ജെന്‍ Z ആഗ്രഹിക്കുന്ന ഫാഷന്‍ എസന്‍ഷ്യലുകള്‍ ഇവയാണ്
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
തന്മാത്രയിലെ പയ്യന്‍സ് തിരിച്ചെത്തുന്നു
തന്മാത്രയ്ക്ക് ശേഷം പലറോളുകളും വച്ചുനീട്ടി സിനിമാലോകം അര്‍ജുന്റെ പിന്നാലെ ചെയ്തിരുന്നു. പക്ഷേ അന്ന് പന്ത്രണ്ടാംക്ലാസില്‍ പഠിയ്ക്കുകയായിരുന്ന അര്ജുന് ഒന്നും സ്വീകരിച്ചില്ല. പഠനം കഴിഞ്ഞുമതി സിനിമയെന്ന ബുദ്ധിപരമായ ഒരു തീരുമാനമെടുക്കുകയായിരുന്നു അര്‍ജ്ജുനും കുടുംബവും. ഇപ്പോള്‍ കാലം കുറേ മുന്നോട്ടുപോയി. എംബിഎ പഠനം പൂര്‍ത്തിയാക്കിയ അര്ജുന് ബാംഗ്ലൂരില്‍ കൂട്ടുകാര്‍ക്കൊപ്പം ഡിജിറ്റ് ഐസ് എന്ന പേരില്‍ ഒരു കമ്പനിയും തുടങ്ങി.
ഈ തിരക്കിനിടെയാണ് മലയാളസിനിമ വീണ്ടും അര്‍ജ്ജുനെത്തേടി ചെല്ലുന്നത്. ഇത്തവണ അര്ജുന് മുഖം തിരിച്ചില്ല, പഠിത്തംകഴിഞ്ഞ് സ്വന്തം ബിസിനസും തുടങ്ങിയ ആത്മവിശ്വാസത്തില്‍ അന്വേഷിച്ചെത്തിയവരോട് സമ്മതം മൂളി. അങ്ങനെ ആഷ ബ്ലാക്ക് എന്ന ചിത്രത്തിന്റെ താരഗണത്തില്‍ അര്‍ജുനും ഇടംനേടി.
സംവിധായകന് ജോണ്‍ റോബിന്‍സണ്‍ എന്നോട് കുറച്ച് ഫോട്ടോകള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അയയ്ക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം വീണ്ടും ഫോട്ടോകള്‍ ആവശ്യപ്പെട്ടു. പലരില്‍ നിന്നും ഫോണ്‍ കോളുകള്‍ ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ വേണ്ടി ഞാന്‍ അദ്ദേഹത്തോട് പോര്‍ട്ഫോളിയോ ആവശ്യപ്പെട്ടു. കഥയില്‍ താല്പര്യം തോന്നിയപ്പോള്‍ ഞാന്‍ അദ്ദഹത്തെക്കാണാന് കൊച്ചിയിലേയ്ക്ക് പുറപ്പെടുകയായിരുന്നു- അര്ജുന് പറയുന്നു.
ഒരു ബാന്റ് അംഗത്തിന്റെ വേഷമാണ് എനിയ്ക്കീ ചിത്രത്തില്‍. കഥ കേട്ടപ്പോള്‍ തിരിച്ചുവരവിന് ഇതിലും നല്ലൊരു കഥ കിട്ടാനുണ്ടാവില്ലെന്ന് തോന്നി. തിരിച്ചുവരാന്‍ തീരുമാനിച്ചുവെന്നകാര്യം പുറത്തറിഞ്ഞതോടെ പുതിയ ഒട്ടേറെ ഓഫറുകള്‍ ലഭിയ്ക്കുന്നുണ്ട്. പക്ഷേ വളരെ ശ്രദ്ധിച്ചുമാത്രമേ ഞാന്‍ ഓരോ ചുവടും വെയ്ക്കുകയുള്ളു- അര്ജുന് പറയുന്നു.
സിനിമയും പ്രേക്ഷകരും ഏറെമാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ആഷാ ബ്ലാക്ക് റീലീസ് ചെയ്തുകഴിഞ്ഞിമാത്രമേ ഞാന്‍ മറ്റെന്തെങ്കിലും വേഷങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളു- അര്ജുന് പറഞ്ഞു.
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു