Don't Miss!
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അരുണ്‍ കുമാറിന്റെ മൈസൂരില്‍ നായകന് ഫഹദ്
അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്തതകൊണ്ടും രാഷ്ട്രീയ വിവാദങ്ങള്‍കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. മുരളി ഗോപിയുടെ തിരക്കഥയില്‍ യുവസംവിധായകനായ അരുണ്‍ കുമാര്‍ അരവിന്ദാണ് ഈ ചിത്രം ഒരുക്കിയത്. രാഷ്ട്രീയനിലപാടുകളുടെ പേരില്‍ ഏറെ പഴികേള്ക്കേണ്ടിവന്നുവെങ്കിലും, ഒരു മികച്ച കലാസൃഷ്ടിയെന്ന പേരില്‍ ഏറെ പ്രശംസയും ഈ ചിത്രം നേടിയിട്ടുണ്ട്.
ഇപ്പോഴിതാ അരുണ്‍ കുമാര്‍ അരവിന്ദ് പുതിയ ചിത്രം തുടങ്ങാനൊരുങ്ങുകയാണ്. മൈസൂര്‍ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങും. ഇത്തവണയും മുരളി ഗോപിയുടെ സ്ക്രിപ്റ്റ് തന്നെയാണ് അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്നത്. ഇതൊരു മികച്ച ത്രില്ലറായിരിക്കുമെന്ന് അരുണ്‍ ഉറപ്പ് നല്കുന്നു.
ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിന് മുമ്പ് അരുണിന്റെ കോക്ടെയിലിലും ഫഹദ് ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ഇതിനിടെ അരുണ്‍ ആദ്യമായി നിര്‍മ്മിക്കുന്ന വെടിവഴിപാട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരമാണ് ഇതിന്റെ പ്രധാന ലൊക്കേഷന്‍. പുതുമുഖ സംവിധായകനായ ശംഭു പുരോഷോത്തമനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്