Don't Miss!
- Sports IPL 2024: അന്ന് എന്നെ ചതിച്ചത് സംഗക്കാര! പഴി കേട്ടത് യുവതാരം; രാജസ്ഥാന് കോച്ചിനെതിരെ സെവാഗ്
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ആസിഫ് അലിയുടെ കൗബോയി മീശക്കുരുക്കില്
ലെനിന് രാജേന്ദ്രന്റെ ഇടവപ്പാതിയില്‍ ജഗതിയ്ക്ക് പകരം പ്രശാന്ത നാരായണനെ തീരുമാനിച്ചപ്പോള്‍ ദിലീപിന്റെ മരുമകനില്‍ ബാബുരാജിനാണ് ആ നിയോഗം ഏറ്റെടുക്കേണ്ടി വന്നത്. ജഗതിയ്ക്ക് പകരം തമിഴ് കോമേഡിയന്‍ വിവേകിനെ അഭിനയിപ്പിയ്ക്കാനാണ് സംവിധായകന് ബാലചന്ദ്രകുമാറിന്റെ തീരുമാനം. ജഗതിയെപ്പോലൊരു മുതിര്‍ന്ന നടന്റെ അഭാവം നികത്താന്‍ പറ്റിയ താരമാണെന്നും സംവിധായകന് വിശദീകരിയ്ക്കുന്നു.
ചിത്രത്തിലെ നായകകഥാപാത്രമായ ആസിഫ് അലി, മൈഥിലി, ബാല എന്നിവരോടൊപ്പം ഒട്ടേറെ കോമ്പിനേഷന്‍ സീനുകള്‍ ജഗതിയ്ക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിവേകിനെപ്പോലൊരു കോമേഡിയനെ പ്രൊജക്ടിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു., ഇന്‍ഡോര്‍ സീനുകള്‍ കേരളത്തില്‍ ചിത്രീകരിച്ച ശേഷം മലേഷ്യയിലേക്ക് ലൊക്കേഷന്‍ മാറ്റാനാണ് ആലോചന. എന്നാല്‍ ജഗതിയുടെ വിടവ് നികത്തിയിട്ടും കൗബോയിയെ പ്രശ്നങ്ങള്‍ വിട്ടൊഴിയുന്നില്ലെന്നതാണ് വര്‍ത്തമാനം.
മധുപാല്‍ ഒരുക്കുന്ന ഒഴിമുറിയില്‍ ആസിഫിന് ക്ലീന്‍ ഷേവ് ലുക്കാണുള്ളത്. കൗബോയിയില്‍ നേരെ തിരിച്ചും. ഈ സാഹചര്യത്തില്‍ ആസിഫിന് കൃത്രിമ മീശ വെച്ച് സിനിമ ചിത്രീകരിയ്ക്കേണ്ടതില്ലെന്നാണ് സംവിധായകന് തീരുമാനം.
ആസിഫിന്റെ സാധാരണ ഗെറ്റപ്പ് തന്നെ വേണമെന്നും മേക്കപ്പിലൂടെ താടിയും മീശയുമൊക്കെ മേക്കപ്പിലൂടെ സൃഷ്ടിച്ചാല്‍ സിനിമയ്ക്ക് തുടര്‍ച്ചയില്ലായ്മ അനുഭവപ്പെടുമെന്ന് ബാലചന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ആസിഫ് പഴയരൂപത്തിലെത്തിയതിന് ശേഷം ജൂണില്‍ കൗബോയിയുടെ ഷൂട്ടിങ് പുനരാരംഭിയ്ക്കാനാണ് തീരുമാനം.
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ