Don't Miss!
- Sports T20 World Cup: ലോകകപ്പ് കണ്ടാരും പനിക്കണ്ട! യോഗ്യന്‍ പന്ത് തന്നെ; പിന്തുണച്ച് ദാദയും പോണ്ടിംഗും
- Automobiles മഹീന്ദ്ര 'പപ്പടം' അങ്ങനെ ഇറക്കാത്തതാണല്ലോ..! ഈ എസ്യുവിക്ക് ക്രാഷ് ടെസ്റ്റില്‍ കിട്ടിയത് 1 സ്റ്റാര്‍
- Lifestyle 18 മാസം കൊണ്ട് 108 കിലോ കുറച്ചത് വെറുതേയായി; വീണ്ടും തടി കൂടി ആനന്ദ് അംബാനി; കാരണം ഇത്
- Finance 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് മികച്ച പലിശ നേടാം, ഈ ബാങ്കിലേക്ക് പോകൂ
- News കോൺഗ്രസ് ഭരണത്തിൽ ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റകരം; വിദ്വേഷ പരാമർശം ആവർത്തിച്ച് മോദി
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ബൈജു ഏഴുപുന്നയുടെ നായകസ്വപ്നങ്ങള്
സിനിമ എപ്പോഴും നായകന്റെ കൂടെയാണ്. നായികപോലും അതുകഴിഞ്ഞേ വരൂ. നായകനാവുക എന്നത് ഓരോ നടന്റേയും എക്കാലത്തേയും സ്വപ്നമാണ്. പ്രേക്ഷകര്‍ക്കിടയിലുള്ള പ്രശസ്തി മാത്രമല്ല നായകമോഹത്തിന്റെ പ്രിയം കൂട്ടുന്നത്.
നായകനായി ഒരു സിനിമ രക്ഷപ്പെട്ടാല്‍ പിന്നെ മൊത്തത്തില്‍ സെറ്റപ്പേ മാറി കഴിഞ്ഞു. സിനിമയുടെ സകലമാന ഏരിയായിലും നായകന്റെ നെടുനായകത്വം കാണാം. വില്ലന്മാരായ നടന്മാരാണ് ഏറ്റവും കൂടുതല്നായകമോഹം സൂക്ഷിക്കുന്നത് എന്നുപറഞ്ഞാല്‍ അത് വില്ലത്തരമാകുമോ?
അവസരം തേടി ആദ്യമായി എത്തുമ്പോള്‍ മുഖത്തെ വില്ലത്തരം കണ്ടോ എന്തോ മിക്കവാറും അടിക്കൂട്ടത്തില്പ്പെട്ടുപോകുന്നു പലരും. നായകനോടുള്ള അടിയല്ലേ മുഴുനീള മുഖവും കാണിക്കാം എന്നാവും ആദ്യം ചിന്തിക്കുക. നാലു സിനിമ കഴിയുന്നതോടെ ഇവര്‍ സ്ഥിരം തല്ലുകൊള്ളികളായി മാറുന്നു.
പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങുകയും ആള് പ്രശസ്തനാവുകയും ചെയ്യുമെങ്കിലും സിനിമകളുടെ എണ്ണം കൂടുന്നതല്ലാതെ തല്ലിനു കുറവൊന്നുമുണ്ടാകില്ല. ഒരു നായകവേഷം, വേണ്ട ഒരു സ്വഭാവനടനത്തിനു ചാന്‍സ് കിട്ടാതെ മോഹവുമായി മുരടിക്കുമ്പോഴാണ് ബാബുരാജിന്റെ രാജയോഗം തെളിഞ്ഞത്.
പലരുടേയും മോഹങ്ങളെ വീണ്ടും ജീവന് വെപ്പിച്ചത് ഈ നിയോഗമാണ്. വീട്ടില്‍ കാശുള്ള ബൈജു ഏഴുപുന്നയും ഒരുതീരുമാനമെടുക്കുന്നു നായകനായേ ഒക്കൂ. ആരേയും കണ്ട് കാലുപിടിച്ച് നായകവേഷം തരൂ എന്നു പറയാനാവില്ല. സ്വന്തമായി പടമെടുക്കാന്‍ തീരുമാനിച്ചു. സായാഹ്നസദസ്സില്‍ വെടിവെട്ടത്തില്‍ ഒരു കഥയും അങ്ങു പറഞ്ഞു സംഗതി ഏറ്റു.
കഥയും കാശും നായകനും റെഡി. ഇനി എന്താ വേണ്ടത് തിരക്കഥയും സംവിധാനവും കൂടി ബൈജുതന്നെ ചെയ്യണം എന്നായി ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആത്മവിശ്വാസം കെ. ക്യൂ എന്ന ചിത്രത്തിലെത്തിച്ചു. മലയാളസിനിമയിലേക്ക് വലതുകാല്‍ വെച്ച് പ്രവേശിക്കാന്‍ കാത്തിരുന്ന സുന്ദരി പാര്‍വ്വതി ഓമനക്കുട്ടന് ബൈജുവിന്റെ നായികാപദവിയും കൊടുത്തു.
സിനിമ ന്യൂ ജനറേഷനാണോ ഓള്‍ഡ് ജനറേഷനാണോ എന്നൊന്നും ഉത്കണ്ഠപ്പെട്ട് ആരും അക്ഷമരാകുന്നില്ലെങ്കിലും നായകമോഹങ്ങള്‍
സിനിമയിലുണ്ടാക്കുന്ന വലിയ മാറ്റങ്ങളെ നോക്കി ചിരിക്കുന്ന കുറേ പരമ്പരാഗതസിനിമാക്കാര്ക്ക് സായാഹ്നങ്ങളില്‍ വെടിവെട്ടത്തിനു ടച്ചപ്പാണ് ഇത്തരം സംഭവകഥകളത്രേ.
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!
-
സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ
-
'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'