Don't Miss!
- Automobiles പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- News കേരളത്തില്‍ ആവേശക്കടലായി കൊട്ടിക്കലാശം, പരസ്യപ്രചാരണം അവസാനിച്ചു; ചെണ്ടകൊട്ടി ധര്മജന്
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Lifestyle ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
ബുദ്ധന് ചിരിച്ച് തീര്‍ന്നു, ഇനി ചിരിപ്പിയ്ക്കും
ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന ബുദ്ധന് ചിരിയ്ക്കുന്നു എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ജൂലൈ ആദ്യവാരം ചിത്രം പ്രദര്‍ശനത്തിനെത്തും. ചാര്‍ളീ ചാപ്ളിനോടുള്ള ആദര സൂചകമായിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. ചിത്രത്തില്‍ ചാര്‍ലി ചാപ്ളിനായി ഇന്ദ്രന്‍സ് വേഷമിടുന്നുണ്ട്.
ഇന്ദ്രഗുപ്തന്‍ എന്ന ഹാസ്യ നടനായി ഇന്ദ്രന്‍സ് ചിത്രത്തില്‍ എത്തുന്നു. ഇന്ദ്രഗുപ്തന്‍ ഒരു കടുത്ത ചാര്‍ലി ചാപ്ലിന് ആരാധകനാണ്. ചാര്‍ലി ചാപഌനായി വേഷമിടണമെന്നതാണ് ഇന്ദ്രഗുപ്തന്റെ ഏറ്റവും വലിയ ആഗ്രഹം.
ഒടുവില്‍ ചാപ്ളിനായി വേഷമിടാന്‍ അവസരം ലഭിയ്ക്കുന്നു. എന്നാല്‍ കഥാപാത്രത്തില്‍ നിന്നും മോചിതനാകാന്‍ ഇന്ദ്രഗുപ്തന്‍ കഴിയുന്നില്ല. തുടര്‍ന്നുള്ള സംഭവങ്ങളാണ് ചിത്രം പറയുന്നത്. പ്രവീണയാണ് ചിത്രത്തില്‍ ഇ്ന്ദ്രഗുപ്തന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത് ആര് ശരത്താണ് ചിത്രമൊരുക്കുന്നത്. നെടുമുടി വേണു, ജഗദീഷ്, നന്ദു, രമേഷ് നാരായണന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അഭിനയ ജീവിതത്തില്‍ ഇന്ദ്രന്‍സിന് ലഭിച്ച മികച്ച വേഷങ്ങളിലൊന്നാണ് ചാര്‍ലി ചാപഌനിലേതെന്നാണ് റിപ്പോര്‍ട്ട്. ഹാസ്യ താരങ്ങള്‍ സീരിയസ് വേഷങ്ങളില്‍ അഭിനയിച്ച് അവാര്‍ഡുകള്‍ നേടുന്നതാണല്ലോ അടുത്തിടെ നമ്മള് കണ്ടത്. ഇന്ദ്രന്‍സും ഈ പതിവ് ആവര്‍ത്തിയ്ക്കുമോ എന്ന് കാത്തിരുന്നു കാണാം.
-
ബിഗ് ബോസില്‍ കാണുന്നതിനെ ഒന്നും അവരുടെ ലൈഫിനെ ബാധിക്കുന്ന രീതിയില്‍ ചിത്രീകരിക്കല്ലെന്ന് പ്രേക്ഷകര്‍
-
ബിഗ് ബോസ് വീട് മൂകം; വീക്കെന്റ് എപ്പിസോഡോടെ വഴക്കും സംസാരവുമില്ല; ഷോയിൽ നടക്കുന്നത്
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'