Don't Miss!
- Automobiles എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Sports IPL 2024: മുംബൈക്ക് പുതിയ തലവേദന, ഹാര്‍ദിക്കിനെതിരേ ബുംറ! ഒപ്പം നബിയും; പ്രശ്നം രൂക്ഷം
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- News പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കി കൊടുക്കാനുള്ള ശ്രമമെന്ന് മുരളീധരൻ;സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
കണ്ണേ കണ്മണിയെ.... തെളിവുകള്‍ ബോംബെ ജയശ്രീക്കെതിര
സിനിമയുടെ പ്രാരംഭഘട്ടത്തില്‍തന്നെ ഓമന തിങ്കള്‍കിടാവോ... എന്നഗാനം ഉപയോഗിക്കാന്‍ തീരുമാനിക്കുകയും അതിന്റെ കാലപഴക്കത്തെക്കുറിച്ച് ഗവേഷണപ്രമുഖരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്ന വിവരമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.
ലൈഫ് ഓഫ് പൈയുടെ ഗാനവിഭാഗത്തിനുവേണ്ടി ഗവേഷണചുമതല ഏല്പിച്ച ഓക്ക്ലോഹോമ സര്‍വ്വകലാശാലയിലെ സംഗീതവിഭാഗം പ്രൊഫസര്‍ ഡോ.സോയി സി. ഷെറിനിയന്‍ ഓമന തിങ്കളിന്റെ പഴക്കത്തെക്കുറിച്ചറിയാന് ലണ്ടനിലെ മലയാളചരിത്രഗവേഷയ്ക്ക് കത്തെഴുതിയിരുന്ന കാര്യമാണ് പുറത്തുവന്നത്. ചിത്രത്തില്‍ ഈ ഗാനം എഴുതിയതും ചിട്ടപ്പെടുത്തിയതും പാടിയിരിക്കുന്നതും ജയശ്രീയാണെന്നിരിക്കെ എല്ലാ വിവാദങ്ങള്‍ക്കും മറുപടി പറയാന്‍ ജയശ്രീ നിര്ബന്ധിതയായിരിക്കയാണ്.
11 ഓസ്ക്കര്‍ നോമിനേഷന് ലഭിച്ച ലൈഫ് ഓഫ് പൈയിലെ ഗാനം മോഷ്ടിക്കപ്പട്ടെതാണെന്ന വാര്‍ത്ത ഏറെക്കുറെ എല്ലാ അന്തര്‍ദേശീയ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോള്‍ വിശ്വസീയമായ ഒരു തെളിവും നല്കാന് വിവാദങ്ങളെ മറികടക്കാന്‍ ബോംബെ ജയശ്രീക്ക് ഇതിനകം കഴിഞ്ഞിട്ടുമില്ല.
പത്തുവര്‍ഷംമുമ്പ് അവര്‍ പുറത്തിറക്കിയ വാത്സല്യം എന്ന ആല്‍ബത്തില്‍ ഇന്ത്യയിലെ വിഖ്യാതമായ താരാട്ടുപാട്ടുകള്‍ക്കൊപ്പം ഓമനതിങ്കള്‍ കിടാവും ഉള്‍പ്പെട്ടിരുന്നുവത്രേ. കുഞ്ഞിനെ കേന്ദ്രീകരിച്ച് വികസിക്കുന്ന ഗാനമായി മനോഹരമായ ദൃശ്യവിശ്വാസത്തോടെ ലൈഫ് ഓഫ് പൈയില്‍ ഉപയോഗിച്ചിരിക്കുന്ന ഗാനം ആദ്യകേള്‍വിയില്‍ തന്നെ വാക്കിലും വരികളിലും സംഗീതത്തിലും ഓമനതിങ്കള്‍
കിടാവിനോടുള്ള ആഭിമുഖ്യം തിരിച്ചറിയാം.
മയിലേ...കുയിലേ കണ്ണേ എന്ന പദങ്ങളൊക്കെ ഏതു താരാട്ടിലും വരാമെന്ന് ജയശ്രീ നിലപാടുവ്യക്തമാക്കുമ്പോള് ഇരയിമ്മന്‍ തമ്പി ഗാനത്തിന്റെ തമിഴ് വേര്‍ഷനാണ് കണ്ണേ കണ്മണിയേ എന്ന വാദത്തിലുറച്ചു നില്ക്കയാണ് ഇരയിമ്മന്‍തമ്പി ട്രസ്റ്റിന്റെ പ്രവര്‍ത്തകര്‍. വിഖ്യാതയായ സംഗീതഞ്ജ ഇത്രയും പ്രമാദമായ ഒരു ഗാനത്തിന്റെ അനുകരണം ഉണ്ടാക്കുകയും അതിനോട് കടപ്പാട് പോലും കാണിക്കാതെ ഒസ്ക്കാര്‍ പോലുള്ള വിശ്വോത്തര അവാര്‍ഡിന് സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യയുടെ സംഗീത വേദിക്കുതന്നെ അത് കളങ്കമാകും അങ്ങനെ സംഭവിയ്ക്കാതിരിയ്ക്കട്ടെ...
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
'യെവള് ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?