Don't Miss!
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
സിനിമാ പ്രതിസന്ധിക്കിടയിലും തളരാതെ മുന്നോട്ട്, കാട് പൂക്കുന്ന നേരം ജനുവരി ആറിന് റിലീസ് ചെയ്യും
സിനിമാ പ്രതിസന്ധി തുടരുന്നതിനിടെയാണ് ഡോക്ടര്‍ ബിജുവിന്റെ കാട് പൂക്കുന്ന നേരം പ്രദര്‍ശത്തിനെത്തുന്നത്. തിയേറ്റര്‍ സമരം തുടരുന്നതിനിടയില്‍ ചിത്രം റിലീസ് ചെയ്യുന്നതിനെക്കുറിച്ച് സംവിധായകന്.
തിയേറ്റര്‍ ഉടമകളുമായുള്ള പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ തന്റെ പുതിയ ചിത്രമായ കാട് പൂക്കുന്ന നേരം റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ജനുവരി ആറിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഐഎഫ്എഫ്കെ,ഗോവന്‍ ചലച്ചിത്ര മേള, മോണ്ട്രിയല് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി ഏഴോളം ചലച്ചിത്രമേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. തിയേറ്റര്‍ പ്രതിസന്ധിക്കിടയിലും ചിത്രം റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ഡോക്ടര്‍ ബിജു ഫിലിമി ബീറ്റിനോട് സംസാരിക്കുന്നു.
പൂര്‍ണ്ണമായും കാടിനുള്ളില്‍ ചിത്രീകരിച്ച സിനിമ മാവോയിസ്റ്റുകള്‍ക്ക് നേരെയുള്ള ഭരണകൂട ഭീകരത തുറന്നുകാട്ടുന്നു. സിനിമയില്‍ പ്രതിപാദിച്ച വിഷയം ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് സംഭവിച്ചത് യാദൃശ്ചികമാണെന്നാണ് സംവിധായകന് പറയുന്നത്.
പ്രതിസന്ധിക്കിടയില്‍ റിലീസ്
തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മിലുള്ള പ്രശ്നം തുടരുന്നതിനിടയിലാണ് ഡോ ബിജുവിന്റെ കാട് പൂക്കുന്ന നേരം തിയേറ്ററുകളിലേക്കെത്തുന്നത്. മുന്‍നിര സംവിധായകരടക്കം തങ്ങളുടെ ചിത്രത്തിന്റെ റിലീസ് മാറ്റവെച്ചിരിക്കുന്നതിനിടയില് തന്റെ സിനിമ തിയേറ്ററുകളിലേക്ക് എത്തിക്കുകയാണ് സംവിധായകന്. കേരളത്തില്‍ 30 ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് താല്പര്യവുമായി നിരവധി പേര് ബന്ധപ്പെടുന്നുണ്ട്. പ്രതിസന്ധിക്കിടയിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അവര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
പൂര്‍ണ്ണമായും കാടിനുള്ളില്‍ ചിത്രീകരിച്ച സിനിമ
കൊല്ലം ജില്ലയിലെ അച്ചന്‍കോവില്‍, പത്തനം തിട്ടയിലെ അടവി എന്നിവിടങ്ങളിലായി 30 ദിവസമെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. പൂര്‍ണ്ണമായും വനത്തിനുള്ളില്‍ ചിത്രീകരിച്ച തന്റെ ആദ്യ സിനിമയാണിത്. വനത്തിലായതിനാല്‍ ഉള്ള ബുദ്ധിമുട്ടുകള്‍ ചിത്രീകരണത്തിനിടയില്‍ നേരിട്ടിരുന്നുവെന്നും സംവിധായകന് വ്യക്തമാക്കി.
ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു
ഇന്ത്യയ്ക്കകത്തും വിദേശത്തുമായി ഏഴ് ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമ തുടങ്ങുന്നതിന് മുന്‍പ് തന്നെ തിയേറ്റര്‍ നിറഞ്ഞു കവിഞ്ഞിരുന്ന കാഴ്ചയാണ് മേളകളില്‍ കാണാന്‍ കഴിഞ്ഞത്. ചിത്രത്തിന്റെ റിലീസിങ്ങിന് ശേഷം തിയേറ്ററുകളില്‍ ഇത്തരം തിരക്കുണ്ടാവുമെന്നാണ് കരുതുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.
പ്രേക്ഷകരുടെ കാഴ്ചപ്പാട് മാറണം
സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫീച്ചര്‍ സിനിമകള്‍ക്ക് നേരെ മുഖം തിരിക്കുന്ന പ്രേക്ഷകരുടെ മനോഭാവത്തിന് മാറ്റം വരണം. ഇത്തരം സിനിമകളിലൂടെ പ്രേക്ഷക കാഴ്ചപ്പാട് മാറ്റാന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നത്. പ്രേക്ഷകര്‍ക്ക് മനസ്സിലാവാത്തതായി യാതൊന്നും ഈ സിനിമയിലില്ലെന്നും സംവിധായകന് പറഞ്ഞു.
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
അല്‍ഫോണ്‍സ് പുത്രനും വിനീത് ശ്രീനിവാസനും ഈ കാര്യത്തില്‍ ഒരുപോലെ: വിശ്വജിത്ത് ഒടുക്കത്തില്‍