Don't Miss!
- Sports IPL 2024: ബോള്ട്ടുണ്ടായിട്ടും എന്തിന് ഞാന്‍? സഞ്ജു മുത്താണ്; ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ആവേശ്
- News ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ, വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ്
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ദൃശ്യം, ഇക്കുറി കടലും കടന്നു!
മലയാള സിനിമയില്‍ പുത്തന്‍ കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് തരംഗമായി മാറിയ ചിത്രമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ആദ്യമായി ഒരു മലയാള ചിത്രം 50 കോടി എന്ന സ്വപ്ന സംഖ്യ ബോക്സ് ഓഫീസില്‍ പിന്നിടുന്നത് ദൃശ്യത്തിലൂടെയായിരുന്നു. 2013ല്‍ ക്രിസ്തുമസ് റിലീസായി മലയാളത്തില്‍ ഇറങ്ങിയ ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും വിജയം ആവര്‍ത്തിക്കുകയും ചെയ്തു. ചിത്രത്തിന്റെ റീമേക്ക് അവകാശം ചൈനീസ് ഭാഷയിലേക്കും വിറ്റുപോയിരുന്നു.
മമ്മൂട്ടി അടിയറവ് പറയേണ്ടി വരുമോ? കൂടെ മിന്നിക്കുന്നു.. ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
ഇപ്പോഴിതാ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ദൃശ്യം വീണ്ടും റെക്കോര്‍ഡിന്റെ പേരില്‍ വാര്ത്തായായിരിക്കുകയാണ്. ചിത്രത്തിന്റെ ശ്രീലങ്കന്‍ പതിപ്പാണ് പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ധര്‍മ്മ യുദ്ധ എന്ന പേരില്‍ ശ്രീലങ്കയില്‍ റീമേക്ക് ചെയ്ത ചിത്രം അവിടുത്തെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തിന് ജീത്തു ജോസഫിനേയും അതിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കയിലേക്ക് ക്ഷണിച്ചിരുന്നു.
ഹരിചന്ദ്ര പോലുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രശസ്ത ശ്രീലങ്കന്‍ സംവിധായകന് ചെയ്യാര്‍ രവിയാണ് ദൃശ്യം ശ്രീലങ്കയില്‍ ഒരുക്കിയത്. മലയാളത്തില്‍ മോഹന്‍ലാലും മീനയും അവതരിപ്പിച്ച കേന്ദ്രകഥാപാത്രങ്ങളെ യഥാക്രമം ജാക്സണ് ആന്റണിയും ദില്ഹാനിയുമാണ് അവതരിപ്പിച്ചത്. തമിഴില്‍ കമല്‍ഹാസനും തെലുങ്കില്‍ വെങ്കിടേഷും ഹിന്ദിയില്‍ അജയ് ദേവ്ഗണുമായിരുന്നു നായകന്മാര്.
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്