Don't Miss!
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- News അശാന്തിയുടെ താഴ്വരയായി പശ്ചിമേഷ്യ; തുറന്ന യുദ്ധം അകലെയല്ല, ഇറാഖിലെ ആക്രമണം നൽകുന്ന സന്ദേശം എന്ത്?
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ഈഗ ഇഫക്ടില്‍ ഗജപോക്കിരിയും വിറച്ചു
തെലുങ്കില്‍ ജുലായ് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം ജൂലൈ 13ന് തിയറ്ററുകളിലെത്തിയ്ക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അല്ലുവിന് ഏറെ ആരാധകരുള്ള കേരളത്തില്‍ ഗജപോക്കിരി എന്ന പേരിലും അതേദിവസം സിനിമ റിലീസ് ചെയ്യാനുള്ള പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ കണക്കുക്കൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് ബോക്സ് ഓഫീസില്‍ ഈച്ച പാറിപ്പറന്നതോടെ ജൂലായിയുടെ റിലീസ് മാറ്റിവെയ്ക്കാന്‍ അണിയറക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
രദഖ് ആര്‍ട്സിന്റെ ബാനറില്‍ ത്രിവിക്രം ശ്രീനിവാസ് സംവിധാനംമ ചെയ്ത സിനിമ ഇനി ആഗസ്റ്റ 9ന് തിയറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിയ്ക്കുന്നത്. ഇല്യാന നായികയാകുന്ന ചിത്രത്തില്‍ രാജേന്ദ്രപ്രസാദ്, സോനു സൂദ്, കോട്ട ശ്രീനിവാസറാവു തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തും. ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ നടന്നത് കഴക്കൂട്ടത്തെ വിസ്മയാസ് മാക്സ് സ്റ്റുഡിയോയിലാണ്.
ഈ വര്‍ഷത്തെ ടോളിവുഡിലെ ഏറ്റവും ബിഗ് ബജറ്റ് സിനിമകളിലൊന്നാണ് അല്ലു അര്‍ജ്ജുന്റെ ജുലായി. 55 കോടി രൂപ ഈ സിനിമയക്ക് ചെലവായിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രയ്ക്കും കേരളത്തിനും പുറമെ തമിഴ്നാട്ടിലും കര്‍ണാടകയിലുമായി ആയിരത്തില്‍പ്പരം തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളുടെ തീരുമാനം. ആദ്യ രണ്ട് മൂന്ന് വാരങ്ങളിലെങ്കിലും നല്ല കളക്ഷന്‍ ലഭിച്ചില്ലെങ്കില്‍ ചിത്രത്തിന്റെ കളക്ഷനെ ഇതു ബാധിയ്ക്കുമെന്നതിനാല്‍ ഈച്ചയുടെ വിളയാട്ടം നിന്നതിന് ശേഷം ചിത്രം റിലീസ് ചെയ്താല്‍ മതിയെന്നാണ് തിരുമാനം. .