Don't Miss!
- News ഈ രാശിക്കാരാണോ? സമ്പത്തില്‍ ആറാടാം, ആഗ്രഹിച്ചതെന്തും നേടും; കുബേരനെ പോലെ ജീവിക്കാം
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
വീട് വിറ്റെടുത്ത സിനിമ 'എന്റെ' തിയേറ്ററുകളിലേക്ക്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്നാഗ്രഹിക്കുന്ന മനുഷ്യരെ സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കോഴിക്കോട് നടന്ന സിനിമയുടെ പോസ്റ്റര്‍ പ്രകാശനച്ചടങ്ങില്‍ സുനിത പറഞ്ഞു. താന്‍ കണ്ടറിഞ്ഞ കഥയാണ് 'എന്റെ' എന്ന ചിത്രത്തിലൂടെ പറയുന്നത്. ഈ ചിത്രം എടുത്തിരിക്കുന്നത് സമൂഹത്തിന് വേണ്ടിയാണ്. ഏതൊരു പെണ്‍കുട്ടിക്കും സംഭവിക്കാവുന്ന അനുഭവങ്ങളാണ് ഇതിലെ കേന്ദ്രകഥാപാത്രത്തിനും അനുഭവിക്കേണ്ടിവരുന്നത്. ഇത്തരമൊരു കഥയായതുകൊണ്ടുതന്നെ നിര്‍മ്മാതാക്കളെ കിട്ടിയില്ല. ഒടുവില്‍ സ്വയം നിര്‍മ്മാതാവായി. ചിത്രമെടുക്കാന്‍ സ്വന്തം വീടുവരെ വില്‍ക്കേണ്ടി വന്നുവെന്നും സുനിത പറയുന്നു.
സുനിതയുടെ ഭര്‍ത്താവും സംവിധായകനുമായ രാജേഷ് ടച്ച്റിവറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കൊമേഴ്സ്യല്‍ ചിത്രമായതിനാല്‍ മൂന്നരക്കോടി രൂപ ചെലവിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി നാലിന് കേരളത്തിലെ 40 കേന്ദ്രങ്ങളില്‍ സിനിമ റീലീസ് ചെയ്യും. തെലുങ്ക് പതിപ്പിന്റെ റിലീസിങ് ജനുവരി അവസാനവാരത്തിലാണെന്നും രാജേഷ് വ്യക്തമാക്കി.
തെരുവിലെറിയപ്പെടുന്ന സ്ത്രീകളുടെ പുനരധിവാസത്തിനായി ആന്ധ്ര കേന്ദ്രമാക്കി പ്രവര്‍ത്തനം നടത്തുന്ന മലയാളിയായ സുനിത കൃഷ്ണന് ദേശീയതലത്തില്‍ തന്നെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയാണ്.
ചെറുപ്പകാലത്ത് സ്വന്തം ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളാണ് സുനിതയെ ലൈംഗീകപീഡനമേല്ക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കരുത്ത് നല്‍കിയത്. സെക്സ് റാക്കറ്റുകളില്്യൂനിന്നും പെണ്‍കുട്ടികളെ മോചിപ്പിച്ച് പുതിയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞ 21 വര്‍ഷമായി പ്രവര്‍ത്തിക്കുകയാണ് സുനിത. തങ്ങളുടെ പ്രവര്‍ത്തനമേഖലയെ തന്നെ കേന്ദ്രീകരിച്ചാണ് സുനിതയും രാജേഷും ഈ സിനിമ ചെയ്തിരിക്കുന്നത്. കോളിളക്കമേറെയുണ്ടാക്കിയ ഡല്‍ഹി കൂട്ടമാനഭംഗ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇതേ പ്രമേയം ചര്‍ച്ച ചെയ്യുന്ന സിനിമ എത്തുന്നത്.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്