Don't Miss!
- Sports T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ്
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- Automobiles ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
ഏഴാമത്തെ വരവ് ഇന്ദ്രജിത്തിന് വഴിത്തിരിവാകും
ഹരിഹരന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടുക എന്നാല്‍ യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം ഒരു അംഗീകാരം തന്നെയാണ്. അത്തരമൊരു സന്തോഷത്തിലാണ് ഇന്ദ്രജിത്ത്. ഗോപി മുതലാണി എന്ന എസ്റ്റേറ്റ് ഉടമയെയാണ് ഇന്ദ്രജിത്ത് ഇതില്‍ അവതരിപ്പിക്കുന്നത്. നിരവധി ചിത്രങ്ങളില്‍ നായകനായിരുന്നെങ്കിലും നായകനടന് എന്ന് ആരും ഇന്ദ്രനെ ഇതുവരെ അംഗീകരിച്ചിരുന്നില്ല. ഈ ചിത്രം തിയറ്ററിലെത്തുന്നതോടെ അങ്ങനെയൊരു പരിഭവവും ഇന്ദ്രജിത്തിന് ഇല്ലാതാകും.
ഹരിഹരന്റെ ആരണ്യകം എന്ന സിനിമ ടിവിയില്‍ കണ്ടതിന്റെ പിറ്റേ നാളാണ് ഭാവനയെ തേടി ഈ ചിത്രത്തിലെ നായികയുടെ വേഷമെത്തുന്നത്. ഗോപി മുതലാളിയുടെ ഭാര്യ ഭാനുമതിയായിട്ടാണ് ഭാവന അഭിനയിക്കുന്നത്. വ്യത്യസ്ത റേഞ്ച് പ്രദര്‍ശിപ്പിക്കാന്‍ കഴിവുള്ള താരങ്ങള്‍ എന്നാണ് ഹരിഹരന് രണ്ടുപേരെയും വിശേഷിപ്പിക്കുന്നത്. ഹരിഹരന് മലയാള സിനിമയ്ക്കു പരിചയപ്പെടുത്ത വിനീതും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വയനാട്ടില്‍ ഗവേഷണത്തിനെത്തുന്ന ചരിത്രകാരനായി്ട്ടാണ് വിനീത് അഭിനയിക്കുന്നത്. ഇവരെ കൂടാതെ പുലിയാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം. വിദേശത്തു വച്ചാണ് പുലിയുടെ സീന്‍ ചിത്രീകരിക്കുക.
പ്രകൃതി സംരക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഹരിഹരന് ചിത്രമൊരുക്കുന്നത്. വേട്ടയും വേട്ടക്കാരനും വേട്ടയാടപ്പെടുന്നവനും തമ്മിലുള്ള പോരാട്ടമാണീ ചിത്രം.
പഴശിരാജയ്ക്കു ശേഷം എം.ടിയും ഹരിഹരനും ചെയ്യാനിരുന്ന രണ്ടാമൂഴം തിരക്കഥപൂര്ത്തിയാകാതെ നീണ്ടപ്പോഴാണ് ഹരിഹരന് എംടിയുടെ ഈ കഥ തിരഞ്ഞെടുക്കുന്നത്. രണ്ടു പതിറ്റാണ്ടു മുമ്പ് എംടി എഴുതിയ കഥയാണിത്. പ്രകൃതി ചൂഷണം കൊടുമ്പിരിക്കൊള്ളുന്ന ഈ കാലത്ത് ചിത്രത്തിന് പ്രാധാന്യമുണ്ടെന്നു കണ്ടതുകൊണ്ടാണ് ഹരിഹരന് ഏഴാമത്തെ വരവ് തന്നെ ഇപ്പോള്‍ തിരഞ്ഞെടുത്തത്. ഗായത്രി ഫിലിംസിന്റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതവും ഹരിഹരന് തന്നെ.
-
അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍