Don't Miss!
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
കമലിനും സിബിയ്ക്കും വന്‍വിജയം
ഔദ്യോഗിക പാനലില്‍ നിന്ന് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിച്ച മെക്കാര്‍ട്ടിനും ജോയിന്റ് സെക്രട്ടറിമാരായി മത്സരിച്ച ഷാജോണ്‍ കാര്യാല്‍, മാര്‍ത്താണ്ഡന്‍ എന്നിവരും വിജയിച്ചു. 14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച എല്ലാവരും വിജയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്.
എറണാകുളം വൈ.എം.സി.എയിലായിരുന്നു തെരഞ്ഞെടുപ്പ്. കമലും ലെനിന് രാജേന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്കും സിബി മലയിലും കെ. മധുവും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുമാണ് മത്സരിച്ചത്. സംഘടന രൂപീകരിച്ചശേഷം ആദ്യമായാണ് രണ്ടു പാനലുകളായി തിരിഞ്ഞു മത്സരമുണ്ടാകുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കമല്‍ 285 വോട്ട് നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ ലെനിന് രാജേന്ദ്രന് 71 വോട്ട് ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ തമ്പി കണ്ണന്താനം 29 വോട്ട് നേടി.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പക്ഷത്തുനിന്ന് സിദ്ദിഖ്, ഷാജി കൈലാസ്, ജോസ് തോമസ്, ആഷിക് അബു, ഫാസില്‍ കാട്ടുങ്കല്‍, വിനോദ് വിജയന്, സുരേഷ് ഉണ്ണിത്താന്, വൈശാഖ്, ശാന്തിവിള ദിനേശ്, കരിം, മധു കൈതപ്രം, സോഹന്‍ സീനുലാല്‍, വി. സലാം, പി.കെ. ജയകുമാര്‍ എന്നിവരാണ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
167 സംവിധായകും 219 സഹ സംവിധായകരുമാടക്കം 386 പേരാണ് യൂണിയനിലുള്ളത്. 360 പേര് വോട്ട് ചെയ്തു. സിനിമയിലെ സാങ്കേതികവിദഗ്ധരുടെ സംഘടനയായ ഫെഫ്കയില്‍ വിവിധ വിഭാഗങ്ങളുടെ 16 യൂണിയനുകളാണുള്ളത്. സംവിധായകരുടെ യൂണിയന്റെ തലപ്പത്ത് വരുന്നവരാണ് സാധാരണ ഫെഫ്കയുടെ തലപ്പത്തും എത്താറുള്ളത്.
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി