Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മലയാള സിനിമ വീണ്ടും ബാംഗ്ളൂരില്‍
ബാംഗ്ലൂര്‍ മലയാളിയുടെ ഇഷ്ട ലൊക്കേഷന്‍ ആകുകയാണ്. അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സിനു ശേഷം മറ്റൊരു കാംപസ് ചിത്രം കൂടി ബാംഗ്ലൂരില്‍ ഒരുങ്ങുന്നു. ലാല്‍ ജൂനിയര്‍ എന്നറിയപ്പെടുന്ന ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന 'ഹായ് അയാം ടോണി' എന്ന ചിത്രമാണ് ബാംഗ്ളൂരില്‍ ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. ഹണീ ബിയുടെ വിജയത്തിനു ശേഷം ആസിഫ് അലിയും ലാലും ഒരിക്കല്‍ കൂടി ടോണിയില്‍ ഒന്നിക്കുകയാണ്.
ബാംഗ്ളൂര്‍ നഗരത്തില്‍ ഒറ്റ രാത്രി നടക്കുന്ന സംഭവമാണ് സിനിമയുടെ ഇതിവൃത്തം. സൈക്കോ ത്രില്ലറാണ് ജൂനിയര്‍ ലാല്‍ ഒരുക്കുന്നത്. ഐടി ഉദ്യോഗസ്ഥനായ സമീര്‍ ആയി ആസിഫും അദ്ദേഹത്തിന്റെ ഭാര്യ ടിനു ആയി മിയയും അഭിനയിക്കുന്നു. സമീറിനും ടിനുവിനും ഇടയിലേക്കു കടന്നുവരുന്ന ടോണിയായി ലാലും അഭിനയിക്കുന്നു. റെഡ് വൈന്‍ എന്ന ചിത്രത്തിലാണ് മിയയും ആസിഫും ആദ്യമായി ജോഡികളാകുന്നത്.
ഹണീ ബി കോമഡി ചിത്രമായിരുന്നെങ്കില്‍ ഹായ് അയാം ടോണി സൈക്കോ ത്രില്ലറാണ്. അതുകൊണ്ടുതന്നെ സിനിമയുടെ കഥയൊന്നും സംവിധായകന് പുറത്തുവിടുന്നില്ല. ജീന്‍ പോള്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.
ബാംഗ്ലൂരില്‍ ചിത്രീകരിച്ച ബാംഗ്ലൂര്‍ ഡെയ്സ് അടുത്ത ദിവസം റിലീസ് ചെയ്യും. ഇതിനു മുന്‍പ് കിളി പോയി എന്ന ചിത്രവും ബാംഗ്ലൂരിലാണ് ചിത്രീകരിച്ചത്. ബാംഗ്ലൂര്‍ യലഹങ്കയില്‍ 70 ലക്ഷം രൂപ ചെലവിട്ടാണ് ഈ സിനിമയ്ക്കായി സെറ്റ് ഒരുക്കിയിരിക്കുന്നത്. ദീപക് ദേവ് സംഗീതം ഒരുക്കുന്നത്. ആല്‍ബി ക്യാമറയും.
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്