Don't Miss!
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- Automobiles ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- Sports IPL 2024: ലോകം മുഴുവന്‍ കണ്ടു, കണ്ണടച്ച് അംപയര്‍! മുംബൈക്കു മാത്രമല്ല ചെന്നൈയ്ക്കും പിന്തുണ
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
ക്ലിന്റിന്റെ ജീവിതം സിനിമയാകുന്നു
ഏഴ് വര്‍ഷത്തെ ജീവിതം കൊണ്ട് 25000 ല്‍ അധികം ചിത്രങ്ങള്‍ വരച്ചിട്ട് അകാലത്തില്‍ പൊലിഞ്ഞുപോയ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ ജീവിതം സിനിമയാകുന്നു. ഹരികുമാറാണ് കൊച്ചു ക്ലിന്റിന്റെ ജീവിതം അഭ്രപാളിയില്‍ പകര്‍ത്താനൊരുങ്ങുന്നത്.
ക്ലിന്റനെയും ക്ലിന്റന്റെ വരകളെയും കുറിച്ച് ധാരാളം പേര് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ ക്ലിന്റിനെ കുറിച്ച് കളിക്കൂട്ടുകാരിയായ അമ്മു നായര്‍ എഴുതിയ ജീവചരിത്രം വായിച്ചപ്പോഴാണ് എന്തുകൊണ്ട് കൊച്ചുമഹാന്റെ ജീവിതം സിനിമയാക്കിക്കൂട എന്ന ചിന്തയില്‍ ഹരികുമാര്‍ എത്തിയത്.
ഇക്കാര്യം കിന്റന്റെ രക്ഷിതാക്കളോട് സംസാരിച്ചിട്ടുണ്ട്. മകന്റെ തിരിച്ചുവരവ് വെള്ളിത്തിരയിലൂടെ കാണാന്‍ കാത്തിരിക്കുകയാണ് ആ മാതാപിതാക്കളും. മലയാളത്തിലെ മുന്‍നിര നായിക നായകന്മാരായിരിക്കും ക്ലന്റിന്റെ മാതാപിതാക്കളുടെ വേഷം ചെയ്യുക. പക്ഷെ ക്ലിന്റനെ ആര് ചെയ്യും എന്ന കാര്യം തീരുമാനമായിട്ടില്ല.
ഏഴ് വയസ്സ് പൂര്‍ത്തിയാക്കാന്‍ ഒരു മാസം ശേഷിക്കുമ്പോഴാണ് 1983 ഏപ്രില്‍ 15 ന് ക്ലിന്റ് എന്ന കൊച്ചു ചിത്രകാരന് ലോകത്തോട് വിടപറഞ്ഞത്. എന്നാല്‍ എന്നും ഓര്‍മിക്കാന്‍ പോന്ന ഒരുപിടി ചിത്രങ്ങളാണ് അവന് ഈ ലോകത്തിന് സമ്മാനിച്ചത്.
ഏഴ് വയസ്സിനുള്ളില്‍ കുഞ്ഞു ക്ലിന്റ് വരച്ചിട്ടത് 25000 ല്‍ അധികം ചിത്രങ്ങളാണ്. പാഴ്ക്കടലാസുകളില്‍ ചാര്‍ക്കോളും ക്രയോണ്‍സും, പെന്‍സിലും എന്തിന് ബോള്‍പോയന്റ് പെന്നുകൊണ്ടുപോലും ക്ലിന്റ് ചിത്ര വിസ്മയങ്ങള്‍ തീര്‍ത്തു. ഒരു കുഞ്ഞുകുട്ടിയുടെ മനസ്സിനപ്പുറത്തേക്ക് വളര്‍ന്നതായിരുന്നു ക്ലിന്റിന്റെ ചിത്രങ്ങള്‍.