Don't Miss!
- News ജോലി വാഗ്ധാനം ചെയ്ത് റഷ്യയില്‍ എത്തിച്ചു: കബളിക്കപ്പെട്ട മലയാളികളെ തിരികെ എത്തിക്കാന്‍ ശ്രമം തുടരുന്നു
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ആ രാത്രി ഉറങ്ങിയിട്ടില്ല, ഹരിശ്രീ അശോകന് പറയുന്നു
സോഷ്യല്‍ മീഡിയയില്‍ രമണനാണ് താരം. 1998ല്‍ പുറത്തിറങ്ങിയ പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകന് അവതരിപ്പിച്ച കഥാപാത്രമാണ് രമണന്. പഞ്ചാബി ഹൗസില്‍ ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രം കൂടിയായിരുന്നു അത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും രമണനെ പ്രേക്ഷകര്‍ മറന്നിട്ടില്ലെന്നതാണ് വാസ്തവം. സോഷ്യല്‍ മീഡിയയില്‍ ട്രോളാന്‍ രമണനെ കഴിഞ്ഞും യോജിച്ച മറ്റൊരു കഥാപാത്രം മലയാള സിനിമയിലുണ്ടാകില്ല.
എന്നാല്‍ രമണന് ഇത്ര സൂപ്പര്‍ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് നടന് ഹരിശ്രീ അശോകന് പറയുന്നു. രമണന്റെ ലുക്ക് അങ്ങനെ മതിയെന്ന് പറഞ്ഞത് റാഫി മെക്കാര്‍ട്ടിനാണ്. അവര്‍ പറഞ്ഞു ഞാന്‍ അത് ചെയ്തു. ഹരിശ്രീ അശോകന് പറഞ്ഞു. സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ ഇത് സൂപ്പര്‍ഹിറ്റാകുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അന്ന് അവര്‍ പറഞ്ഞ കഥയുടെ സുഖം സിനിമ ഇറങ്ങി തിയേറ്ററില്‍ പോയിട്ടും കിട്ടിയില്ലെന്ന് ഹരിശ്രീ അശോകന് പറയുന്നു.
മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലാണ് ഹരിശ്രീ അശോകന് പറഞ്ഞത്. കൂടാതെ സിനിമയില്‍ നിന്ന് കട്ട് ചെയ്ത രമണന്റെ ഒരു രംഗത്തെ കുറിച്ചും ഹരിശ്രീ അശോകന് പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..
ഇമോഷണല്‍ രംഗം
അതൊരു ഇമോഷണല്‍ രംഗം കൂടിയായിരുന്നു. ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സംസാരിക്കാന്‍ കഴിയുമെന്ന് അറിയുമ്പോള്‍ താന്‍ അവതരിപ്പിക്കുന്ന സകഥാപാത്രം ദിലീപിന്റെ അടുത്ത് എത്തി എന്നെ ചതിക്കുവായിരുന്നോടാ എന്ന് ചോദിക്കുന്നതായിരുന്നുവത്രേ ആ രംഗം. ദിലീപ് പെട്ടന്ന് രമണ എന്ന് വിളിക്കുന്നുണ്ട്. പിന്നീട് ദിലീപിനെ തല്ലുകയാണ്.
അന്ന് രാത്രി
അന്ന് രാത്രി വിഷമത്തില്‍ ഇരിക്കുമ്പോള്‍ ദിലീപ് വന്നു ചോദിക്കുകയാണ്. രമണാ നിനക്ക് ദേഷ്യമാണോ? വളരെ ഇമോഷണലായി ഞാന്‍ എണീറ്റ് സ്നേഹിച്ചാല്‍ ചങ്കു പറിച്ചു തരുന്നവനാഡാ ഈ രമണന് എന്ന് പറയുകയാണ്. തനിക്ക് ഒത്തിരി സപ്പോര്‍ട്ടും അഭിനയവും കിട്ടിയ രംഗമായിരുന്നു ഇത്. പക്ഷേ ഡിലീറ്റ് ചെയ്തു.
ആ രാത്രി ഉറങ്ങിയില്ല
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് സരിത എഡിറ്റിങിന്റെ സമയത്ത് ഈ രംഗം കണ്ടപ്പോള്‍ തന്നെ വിളിച്ച് അഭിനന്ദിച്ചു. അത് പറയാനായി റാഫിയെ വിളിച്ചപ്പോഴാണ് പറയു്ന്നത്. അത് ഡിലീറ്റ് ചെയ്യുമെന്ന്. അഭിനയിച്ചതില്‍ എന്തെങ്കിലും കുഴപ്പമുണ്ടായിട്ടാണോ എന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്. പക്ഷേ റാഫി ഒന്നും പറയാതെ കോള്‍ കട്ട് ചെയ്തു. ആ ദിവസം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് ഹരിശ്രീ അശോകന് പറയുന്നു.
പക്ഷേ സത്യം ഇതായിരുന്നു
സിനിമ റിലീസ് ചെയ്തതിന് ശേഷം ഞാന്‍ വീണ്ടും റാഫിയെ വിളിച്ചു. സിനിമ വിജയിച്ചില്ലേ, ഇനി ആ രംഗം ചേര്‍ത്തൂടെ എന്ന്. എന്നാല്‍ റാഫിയുടെ മറുപടി ഇങ്ങനെയായിരുന്നു. ആ കഥാപാത്രം കരയുന്ന സീന്‍ ഉള്‍പ്പെടുത്തിയാല്‍ സിനിമയെ മുഴുവന്‍ ബാധിക്കും എന്നായിരുന്നു. സത്യം അതാണ്. ഹരീശ്രീ അശോകന് പറഞ്ഞു.
ഹരിശ്രീ അശോകന്റെ ഫോട്ടോസിനായി
-
വീട്ടില്‍ പോണം, രാജുവിനെ കാണണം! വികാരഭരിതയായി സുപ്രിയ; ആടുജീവിതം കണ്ടിറങ്ങിയ താരപത്നി
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ