Don't Miss!
- News വി മുരളീധരന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത് യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
കളിമണ്ണിന് ഹൈക്കോടതിയുടെ ക്ലീന്‍ ചിറ്റ്
കൊച്ചി: ബ്ലസിയുടെ വിവാദസിനിമയായ കളിമണ്ണ് സ്ത്രീത്വത്തെ അപമാനിക്കുന്നതല്ലെന്ന് കേരള ഹൈക്കോടതി. കളിമണ്ണിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി കളിമണ്ണിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇടുക്കി പീരുമേട് സ്വദേശി മാടസ്വാമിയാണ് സിനിയ്ക്കെതിരെ ഹര്‍ജി നല്‍കിയത്.
കളിമണ്ണില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രംഗങ്ങള്‍ ഇല്ല. ആരുടെയും മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്ന സിനിമയല്ല ഇത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്കിയ ബോര്‍ഡില്‍ അഞ്ച് വനിതകള്‍ ഉള്‍പ്പെട്ടിരുന്നതാണ് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചിത്രത്തിലെ നായിക സ്വന്തം ഇഷ്ടപ്രകാരമാണ് കളിമണ്ണില്‍ അഭിനയിച്ചത്. അതുകൊണ്ട് തന്നെ നായികയുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നു എന്ന പരാതിയില്‍ കഴമ്പില്ല.
ചിത്രീകരണം മുതല്‍ വിവാദത്തില്‍ നിറഞ്ഞുനില്ക്കുന്ന ചിത്രമാണ് കളിമണ്ണ്. നായിക ശ്വേതാമേനോന്റെ പ്രസവരംഗം യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചതാണ് സദാചാരവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. വിവാദങ്ങള്‍ക്കിടയിലും ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാലും മാതൃത്വത്തെ അപമാനിക്കുന്നു എന്ന പരാതിയുമായി നിരവധി സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു.
പ്രസവരംഗം നീക്കാതെ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളും കളിമണ്ണ് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ മറ്റ് സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് ഫെഫ്കയും തീരുമാനം എടുത്തിരുന്നു. എന്നാല്‍ കളിമണ്ണ് വിവാദം മറ്റ് ചിത്രങ്ങളെക്കൂടി ബാധിക്കും എന്ന അവസ്ഥ വന്നതോടെ തീയറ്റര്‍ ഉടമകള്‍ നിലപാട് മാറ്റി. ആഗസ്ത് 9 ന് ആദ്യം തീരുമാനിച്ചിരുന്ന കളിമണ്ണിന്റെ റിലീസ് പിന്നീട് 23 ലേക്ക് മാറ്റിയിരുന്നു.
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
കുടുംബിനിയായത് കരിയറിനെ ബാധിക്കുന്നു?; പ്രതിഫലത്തിൽ നയൻതാരയെ പിന്തള്ളാൻ തൃഷ; റിപ്പോർട്ട്