Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മോഹന്‍ലാലിന്റെ അനുഗ്രഹം വാങ്ങി രണ്ടാം വരവ്
ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്മാത്ര എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി എത്തിയ മനുവിനെ പ്രേക്ഷകര്‍ പെട്ടന്ന് മറക്കാന്‍ വഴിയില്ല. തുടക്കം തന്നെ മോഹന്‍ലാലിനൊപ്പം ഗംഭീരമാക്കി അര്ജുന് ലാല്‍. ഇപ്പോള്‍ ഒമ്പത് വര്‍ഷത്ത ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലെത്തുകയാണ്. ജോണ്‍ റോബിന് സണ്‍ സംവിധാനം ചെയ്യുന്ന 'ആശ ബ്ലാക്ക്' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്.
തന്മാത്ര എന്ന ചിത്രത്തിന് ശേഷം ഒട്ടേറെ ചിത്രങ്ങളില്‍ അവസരം ലഭിച്ചെങ്കിലും പഠനം പൂര്‍ത്തിയാക്കാതെ സിനിമയില്ലെന്ന് പറഞ്ഞിരിക്കുകയായിരുന്നു അര്ജുന്. പിജി സൈക്കോളജി കഴിഞ്ഞു. എംബിഎ ചെയ്തു. രണ്ട് വര്‍ഷം ജോലിയും ചെയ്ത ശേഷമാണ് വീണ്ടും തിരിച്ചുവരുന്നത്. ആശാ ബ്ലാക്കിലെ അഭിനയത്തിന് മുമ്പ് മോഹന്‍ലാലിനെ പോയികണ്ട് അനുഗ്രഹം വാങ്ങിയിരുന്നു എന്ന് അര്ജുന് ലാല്‍ പറയുന്നു.
മോഹന്‍ലാലിന്റെ അനുഗ്രഹം വാങ്ങി രണ്ടാം വരവ്
ഇതൊരു റൊമാന്റിക് ത്രില്ലറാണ്. തമിഴിലും മലയാളത്തിലും ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പേര് 'നീ നാന് നിഴല്‍' എന്നാണ്. ശരത്ത് കുമാര്‍, മനോജ് കെ ജയന്, ഇഷിത തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ രോഹിത്ത് എന്ന കഥാപാത്രത്തെയാണ് അര്ജുന് ലാല്‍ അവതരിപ്പിക്കുന്നത്
മോഹന്‍ലാലിന്റെ അനുഗ്രഹം വാങ്ങി രണ്ടാം വരവ്
തന്മാത്ര ചെയ്യുന്ന സമയത്ത് 18 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്ലസ് ടുവിന് പഠിക്കുന്ന സമയം. എല്ലാം തീരുമാനിച്ചത് രക്ഷിതാക്കളാണ്. പക്ഷെ തന്മാത്ര കഴിഞ്ഞ് എന്ത് വന്നാലും പിജിയ്ക്ക് ശേഷം മാത്രമേ ചെയ്യൂ എന്നായി. പിജി കഴിഞ്ഞ് എംബിഎ ചെയ്തു രണ്ട് വര്‍ഷം ജോലിയിലും കയറി. ഇപ്പോള്‍ ബാംഗ്ലൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഡിജിറ്റല്‍ ഐസ് എന്ന പേരില്‍ കമ്പനിയും തുടങ്ങി.
മോഹന്‍ലാലിന്റെ അനുഗ്രഹം വാങ്ങി രണ്ടാം വരവ്
ഈ ഒമ്പത് വര്‍ഷത്തിനിടയില്‍ എന്റെ രൂപത്തിലും ഭാവത്തിലുമെല്ലാം ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോഴും എന്നെ കാണുമ്പോള്‍ ആളുകള്‍ ചോദിക്കും തന്മാത്രയില് അഭിനയിച്ച കുട്ടിയല്ലേ എന്ന്. അത് കേള്‍ക്കുമ്പോള്‍ ഫ്രണ്ട്സിന് അത്ഭുതം തോന്നാറുണ്ട്- അര്ജുന് പറഞ്ഞു.
മോഹന്‍ലാലിന്റെ അനുഗ്രഹം വാങ്ങി രണ്ടാം വരവ്
മലയാള സിനിമ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും മുഖമാണ്. ആദ്യ സിനിമ ലാലേട്ടനൊപ്പം, അതും ബ്ലെസി സംവിധാനത്തില്‍. തനിക്ക് ലഭിച്ച മഹാഭാഗ്യമായാണ് ആദ്യ ചിത്രത്തെ കാണുന്നതെന്ന് അര്ജുന് ലാല്‍ പറയുന്നു.
മോഹന്‍ലാലിന്റെ അനുഗ്രഹം വാങ്ങി രണ്ടാം വരവ്
വളരെ ഫ്രണ്ട്ലി ആയിട്ടുള്ള ഒരാളാണ് ലാലേട്ടന്. എനിക്ക് ശരിക്കും കംഫര്‍ട്ടബ്ള്‍ സൂണ്‍ ആയിരുന്നു. വീട്ടിലാണെന്ന പോലെ. ടെന്‍ഷന്‍ എന്ന സംഭവമേ ഉണ്ടായിട്ടില്ല. അത്രയും കയറിങും സഹായവുമാണ് അവിടെ ലഭിച്ചത്. ഇതിനൊക്കെ ലാലേട്ടനോടും ബ്ലസി സാറിനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല- അര്ജുന് പറഞ്ഞു.
മോഹന്‍ലാലിന്റെ അനുഗ്രഹം വാങ്ങി രണ്ടാം വരവ്
സ്കൂള്‍ പഠനമെല്ലാം ദുബായിലായിരുന്നു. പ്ലസ് ടു കഴിഞ്ഞുള്ള ചെറിയ ഗ്യാപിലാണ് തന്മാത്രയില് അഭിനയിക്കാന്‍ അവസരം കിട്ടിയത്. ബ്ലെസി ദുബായില്‍ നടത്തിയ ഓഡിഷനിലൂടെയായിരുന്നത്രെ അര്‍ജുനെ തിരഞ്ഞെടുത്തത്.
-
ഒന്നെങ്കില്‍ കാമുകി, അല്ലെങ്കില്‍ സിനിമ! സംവിധായകന്റെ ഭീഷണിയെക്കുറിച്ച് സെയ്ഫ് അലി ഖാന്
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'