Don't Miss!
- Automobiles ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
അര്ഹാന് എന്റെ മകനാണ്: സൃന്ദ
2014 സൃന്ദ അഷബിനെ സംബന്ധിച്ചും നല്ല വര്‍ഷമാണ്. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ ജിന്‍സി എന്ന ബോള്‍ഡ് കഥാപാത്രത്തെ അവതരിപ്പിച്ച സൃന്ദയാണ് 1983 എന്ന ചിത്രത്തിലെ സുശീലയെ അവതരിപ്പിച്ചതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമാണ്.
1983 ഉള്‍പ്പടെ, ടമാര്‍ പഠാര്‍, ഹോലിം മീല്‍സി, മംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളിലൊക്കെ നല്ല കുറേ വേഷങ്ങള്‍ പോയ വര്‍ഷം സൃന്ദയ്ക്ക് ലഭിച്ചു. അങ്ങനെ സൃന്ദ അഷബ് എന്ന പേര് മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ് സൃന്ദ അഷബ്, സൃന്ദ അര്ഹാനായി മാറിയത്.
ഫേസ്ബുക്കില്‍ സര് നെയിം മാറ്റിയതോടെ നാലു ദിക്കില്‍ നിന്നും ചോദ്യമായി ആരാണ് അര്ഹാന്? ഒരുപാട് മെസേജുകള്‍ സൃന്ദയ്ക്ക് ഫേസ്ബുക്കില്‍ ലഭിച്ചു. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പേരിലെ മാറ്റത്തെ കുറിച്ച് സൃന്ദ വ്യക്തമായ മറുപടി നല്കി.
എന്റെ ശരിയായ പേരി സൃന്ദ മോള് എന്നാണ്. ഫേസ്ബുക്കില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് സൃന്ദ അഷബ് എന്നാക്കി. പിന്നീട് ഞാനെന്റെ മകന്‍െ പേര് പേരിനൊപ്പം ചേര്‍ത്ത് സൃന്ദ അര്ഹാന് എന്നാക്കി. അര്ഹാന് എന്റെ ആറ് വയസ്സുള്ള മകനാണ്. പേര് മാറ്റിയത് തീര്‍ത്തും വ്യക്തിപരമായ കാരണമാണ്. പേര് മാറ്റിയതിലൊന്നും കാര്യമില്ല. എല്ലാവരും എന്നെ സൃന്ദ എന്ന് മാത്രമാണ് വിളിക്കുന്നത് - സൃന്ദ വ്യക്തമാക്കി.
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
-
ടെലിവിഷന്‍ പ്രീമിയറായി ഫാലിമിയും വാലാട്ടിയും! ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്പെഷ്യല്‍ പരിപാടികള്‍
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍