Don't Miss!
- Sports IPL 2024: സഞ്ജു കണ്ട് പഠിക്കണം, റിഷഭാണ് ഹീറോ! സിക്സര്‍ പൂരം; ലോകകപ്പ് സീറ്റുറപ്പിച്ചു
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Lifestyle അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മലയാള സിനിമയുടെ പ്രായത്തെച്ചൊല്ലി വിവാദം
തിരുവനന്തപുരം: സിനിമയിലെ മതവും രാഷ്ട്രീയവും ഭ്രഷ്ട് കല്പ്പിയ്ക്കലും വീണ്ടും ആവര്ത്തിയ്ക്കപ്പെടുകയാണോ. അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കാമായെങ്കിലും വിവാദങ്ങള്‍ ഇത്തവണയും മേളയെ വിട്ടൊഴിയുന്നില്ല. ഇത്തവണ മലയാള സിനിമയുടെ പ്രായത്തെച്ചൊല്ലിയാണ് തര്‍ക്കം. വിഗതകുമാരന് ആണ് മലയാളത്തിലെ ആദ്യത്തെ സിനിമ.1928 ലാണ് വിഗതകുമാരന് ഒരുക്കുന്നത്. 1930 ഒക്ടോബര്‍ 23 ന് ചിത്രം റിലീസ് ചെയ്തു.ജെസി ഡാനിയേലിന്റെ ഈ ചിത്രം വച്ച് നോക്കുകയാണെങ്കില്‍ മലയാള സിനിമയ്ക്ക് ഇപ്പോള്‍ പ്രായം 85.
എന്നാല്‍ ചലച്ചിത്ര മേളയിലെത്തിയവര്‍ മലയാള സിനിമയുടെ പ്രായം കണ്ട് ഞെട്ടി 75 വയസ്സ്. മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ ബാലന് റിലീസ് ചെയ്തതനുസരിച്ചാണ് സിനിമയ്ക്ക് 75 വയസ്സ്. മലയാള സിനിമയില്‍ എങ്ങനെ ഈ പത്ത് വയസ്സിന്റെ വ്യത്യാസം ഉണ്ടായെന്നതിനെപ്പറ്റി പല അഭിപ്രായം.
ചലച്ചിത്രമേളയോടനുബന്ധിച്ച് പുറത്തിറക്കിയ ബുക്ക്ലെറ്റുകളിലും ബുള്ളറ്റിനുകളിലും വന്ന അച്ചടിപിശക് മൂലമാണ് 85 വര്‍ഷം 75 വര്ഷമായതെന്ന് പറഞ്ഞ് അക്കാദമി ചെയര്മാന് തടിയൂരി. എന്നാല്‍ ജെഡി ഡാനിയേലിനെ അപമാനിയ്ക്കുന്നതിന് തുല്യമായ നടപടിയെടുത്ത സംഘാടകരെ വെറുതെ വിടാന്‍ സംവിധായകന് കമലിന് ഉദ്ദേശമില്ല.
ജെസി ഡാനിയേലിന്റെ ജീവിത കഥ പറഞ്ഞ സെല്ലുലോയ്ഡ് എന്ന തന്റെ ചിത്രം മേളയില്‍ നിന്ന് പിന്‍വലിയ്ക്കുമെന്ന് കമല്‍ പറഞ്ഞു. സാംസ്കാരിക മന്ത്രി കെസി ജോസഫ് തല്സ്ഥാനത്തിരിയ്ക്കാന് യോഗ്യനല്ലെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു. നൂറു വര്‍ഷം പിന്നിട്ട ഇന്ത്യന്‍ സിനിമയില്‍ മലയാളത്തില്‍ നിന്നുള്ള പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ അവഗണിച്ചതിനെതിരെ സംവിധായകന് ഡോക്ടര്‍ ബിജുവും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
അടൂര്‍ ഗോപാലകൃഷ്ണന്, ഷാജി എന്‍ കരുണ്‍, അരവിന്ദന് എന്നിവരുടെ ചിത്രങ്ങള്‍ ഇല്ലാത്തത് തന്നെ ഞെട്ടിച്ചുവെന്നാണ് ബിജുവിന്റെ പ്രതികരണം. മലയാള സിനിമയുടെ പ്രായത്തെപ്പറ്റി കുറച്ചെങ്കിലും അറിയാവുന്നവര്‍ അക്കാഡമിയില്‍ ഇപ്പോഴും ഉണ്ട്. എന്നിട്ടും സിനിമയുടെ പ്രായത്തില്‍ എന്തേ ഇപ്പോഴും ഈ പത്ത് വയസ്സിന്റെ വ്യത്യാസം.
-
'ഇത്രയൊക്കെ പണം നയൻതാര മുടക്കാറുണ്ടോ... ലുക്കിൽ മാത്രമെ സിംപ്ലിസിറ്റിയുള്ളു'; ചർച്ചയായി നയൻതാരയുടെ വാച്ച്!
-
അമ്മ ആദ്യം പേടിപ്പിച്ചു, പിന്നെ കാര്യമില്ലെന്ന് മനസിലായി; കുടുംബത്തിലെ ആരും ചെയ്യാത്തത് ഞാന്‍ ചെയ്തു!
-
'അർജുൻ-ശ്രീതു കോംമ്പോ പുറത്ത് ഹിറ്റാണെന്നും ജാസ്മിനും ഗബ്രിക്കും നെഗറ്റീവാണെന്നും രസ്മിൻ പറഞ്ഞ് കൊടുത്തു'