Don't Miss!
- News കല്ല്യാശേരി മണ്ഡലത്തിലെ കള്ളവോട്ട്; 6 പേർക്കെതിരെ കേസെടുത്ത് പോലീസ്
- Sports IPL 2024: സിഎസ്കെയ്ക്കു പിഴയ്ക്കുന്നതെവിടെ? കുഴപ്പം ഒന്നും രണ്ടുമല്ല! ഇവയ്ക്കു ഉത്തരം വേണം
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
വാലന്റൈന്‍സ് ഡേ: ജാക്വിലിന് ഫെര്‍ണാണ്ടസ് 'സ്നേഹ ദേവത', രണ്‍വീര്‍ 'ലവ് ഗുരു'
സ്നേഹിക്കുന്നവരുടെയും സ്നേഹിക്കപ്പെടുന്നവരുടെയും ദിവസമാണ് ഫെബ്രുവരി 14. ലോകത്തിന്റെ മുക്കിലും മൂലയിലും സ്നേഹം ആഘോഷിക്കപ്പെടുന്ന ദിവസം. എന്നാല്‍ ഈ ദിവസം ദില്ലി യുനിവേഴ്സിറ്റിയിലെ ഹിന്ദു കോളജ് ആഘോഷിക്കുന്നത് ഇത്തിരി വേറിട്ട രീതിയിലാണ്.
എല്ലാവര്‍ഷവും കോളജിലെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ ബോളിവുഡിലെ ഏറ്റവും ഹോട്ടായ താരത്തിനെ തിരഞ്ഞെടുക്കും. എന്നിട്ട് ആ താരത്തെ ദംദമി മായ് ( സ്നേഹത്തിന്റെ ദേവത) ആയി ആരാധിക്കും.
ബലൂണുകളും കോണ്ടവും തോരണങ്ങളും കെട്ടിതൂക്കിയ 'കന്യകമര'(വെര്‍ജിന്‍ ട്രി) ത്തില്‍ സിനിമാ താരത്തിന്റെ ചിത്രം തൂക്കിയിട്ട് ആരാധിക്കുന്നതാണ് രീതി. ഡേറ്റിങിനുള്ള അവസരത്തിനും യോജിച്ച പങ്കാളിയെ കിട്ടാനും ഇനി മുതല്‍ കന്യകയായിരിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാനുമാണ് വിദ്യാര്‍ത്ഥികള്‍ മരത്തിനു മുന്നില്‍ ഒത്തുകൂടുന്നത്. വര്‍ഷങ്ങളായി തുടരുന്ന രീതിയാണിത്.
ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു ലവ് ഗുരുവിനെയും തിരഞ്ഞെടുക്കുന്നുണ്ട്. ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ അന്തേവാസികള്‍ ഗോഡസ് ഓഫ് ലവിനെ തിരഞ്ഞെടുക്കുമ്പോള്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലാണ് ലവ് ഗുരുവിനെ തിരഞ്ഞെടുക്കുന്നത്. രണ്‍വീര്‍ സിങിനാണ് ആദ്യത്തെ ലവ് ഗുരുവാകാനുള്ള ഭാഗ്യം ലഭിച്ചത്.