Don't Miss!
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വാണി ജയറാമും ജയചന്ദ്രനും വീണ്ടും
ജയചന്ദ്രനും വാണി ജയറാമും പ്രണയാദ്രമായൊരു ഗാനം ആലപിച്ചുകൊണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുകയാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 1983 എന്ന ചിത്രത്തിലൂടെയാണ് ഈ സ്വരമാധുരികള്‍ വീണ്ടുമെത്തുന്നത്. ഗോപിസുന്ദര്‍ സംഗീതം നല്കിയ ഓലഞ്ഞാലിക്കുരുവി എന്ന ഗാനമാണ് ഇവര്‍ ആലപിക്കുന്നത്.
ഇന്ത്യന്‍ ടീം ക്രിക്കറ്റില്‍ ലോകകപ്പ് നേടിയ വര്‍ഷമായിരുന്നു 1983. ഈ വര്‍ഷം തന്നെയാണ് ക്രിക്കറ്റ് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്കു പടര്‍ന്നതും. അക്കാലത്തെ മലയാളത്തിലെ മികച്ച ഗായക കൂട്ടുകെട്ടായിരുന്നു ജയചന്ദ്രന് വാണി ജയറാമിന്റെത്. അതുകൊണ്ടു തന്നെ അക്കാലത്തേക്ക് പ്രേക്ഷകരെ പെട്ടെന്നു കൊണ്ടുപോകാന്‍ വേണ്ടിയാണ് സംവിധായകന് ഈ കൂട്ടുകെട്ടിനെ കൊണ്ടുവരുന്നത്.
ചിത്രത്തിനു തിരക്കഥയെഴുതിയ അനൂപ് മേനോനാണ് ഇങ്ങനെയൊരു ആശയം കൊണ്ടുവരുന്നത്. അനൂപ് തിരക്കഥയെഴുതിയ ട്രിവാന്‍ഡ്രം ലോഡ്ജില്‍ അനൂപിന്റെ അച്ഛനായി അഭിനയിച്ചത് ജയചന്ദ്രനായിരുന്നു. അങ്ങനെ ഒരു ബന്ധം കൂടി അവര്‍ക്കിടയിലുണ്ട്. യുവത്വങ്ങളുടെ ഓര്‍മകളെ അക്കാലത്തെ നാടന്വഴികളിലേക്കു കൊണ്ടുപോകും വിധമാണ് ഗോപീസുന്ദര്‍ സംഗീതമൊരുക്കിയിരിക്കുന്നത്.
നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്. നിവിന്‍ രമേശന് എന്ന നായകനെ അവതരിപ്പിക്കുമ്പോള്‍ നിക്കി ഗില്‍റാണി എന്ന ബാംഗ്ലൂര്‍ സ്വദേശിയാണ് രമേശന്റെ കാമുകി മഞ്ജുളയെ അവതരിപ്പിക്കുന്നത്. രമേശനും മഞ്ജുളയും പാടുന്ന ഗാനമാണ് ജയചന്ദ്രന് വാണി ആലപിക്കുന്നത്. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ഇങ്ങനെയൊരു സംഗമം.
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു