Don't Miss!
- Sports IPL 2024: സിഎസ്കെയ്ക്കു പിഴയ്ക്കുന്നതെവിടെ? കുഴപ്പം ഒന്നും രണ്ടുമല്ല! ഇവയ്ക്കു ഉത്തരം വേണം
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- News തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് എത്ര കുപ്പി മഷിയെന്ന് അറിയുമോ? പൊട്ടിച്ച് ഒഴിച്ചാല്‍ മഷിപ്പുഴയാകും
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ജയസൂര്യയും കൃഷി തുടങ്ങുന്നു
ഇതുവരെ കാണാത്തൊരു ജയസൂര്യയെയാണ് ജിലേബിയിലൂടെ കാണാന്‍ പോകുന്നത്. തനി കര്‍ഷകനായിട്ട്. മുന്‍പ് ജനപ്രിയനില്‍ അല്പം കൃഷിയൊക്കെയുള്ള നാട്ടിന്പുറത്തുകാരനായിട്ട് ജയന് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ജിലേബിയില്‍ തനി കര്‍ഷകനായിട്ട് ജയന് എത്തുന്നു.
പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുണ്‍ ശേഖര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജിലേബി നിര്‍മിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്. ദിലീപ് നായകനായ മൈ ബോസിനു ശേഷം ഈസ്റ്റ്കോസ്റ്റ് വിജയന് നിര്‍മിക്കുന്ന ചിത്രമാണിത്. രമ്യാനമ്പീശനാണ് നായിക. വിജയരാഘവന്, ധര്മജന് ബോള്‍ഗാട്ടി, ശശി കലിംഗ, കെപിഎസി ലളിത, ശാരി, മാസ്റ്റര്‍ ഗൗരവ്, മാസ്റ്റര്‍ മിനോന്, ബേബി സയൂരി എന്നിവരാണു പ്രധാനതാരങ്ങള്‍.
ശ്രീകുട്ടന് എന്ന കര്‍ഷകനായിട്ടാണ് ജയന് എത്തുന്നത്. അമ്മാവന് ചന്ദ്രദാസിന്റെ മകള്‍ ശില്പ ദുബൈയില്‍ വലിയ ഉദ്യോഗസ്ഥയാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ശില്പ മക്കളെ രണ്ടുപേരെയും നാട്ടിലേക്ക് അയയ്ക്കുന്നു. പാച്ചുവും അമ്മുവും. പിന്നീട് കുട്ടികളുടെ ചുമതല ശ്രീക്കുട്ടനായി. ശില്പയുടെ നിര്‍ബന്ധത്തിനു വഴങ്ങി കുട്ടികളെ കൊടൈക്കനാലിലെ സ്കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിക്കുന്നു. കുട്ടികളെ കൊണ്ടുപോകുന്നത് ശ്രീക്കുട്ടനാണ്. ഈ യാത്രയാണ് സിനിമയുടെ പുതിയ വഴിത്തിരിവ്.
ശില്പയായി രമ്യാ നമ്പീശന് അഭിനയിക്കുന്നു. ഫിലിപ്സ് ആന്‍ഡ് മങ്കിപെന്നിനു ശേഷം ജയസൂര്യയും രമ്യയും കുട്ടികളും ഒന്നിക്കുന്ന ചിത്രമാണിത്. രണ്ടു സംസ്കാരങ്ങളും അവ തമ്മിലുള്ള വ്യത്യാസവുമാണ് സംവിധായകന് അവതരിപ്പിക്കുന്നത്.
ആട് ഒരു ഭീകരജീവിക്കു ശേഷം ജയന് അവതരിപ്പിക്കുന്ന വ്യത്യസ്ത കഥാപാത്രമാണ് ഇതിലെ ശ്രീക്കുട്ടന്.