Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഒരേ വേദിയില്‍ മികച്ച വില്ലനായും സഹനടനായും ജയസൂര്യ
ജയസൂര്യയ്ക്ക് ഈ വര്‍ഷത്തെ സിമ (സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്) ഇരട്ടി മധുരമാണ്. അധികമാര്‍ക്കും കിട്ടാത്ത ഒരു അവസരമാണ് ഇത്തവണ ജയസൂര്യ നേടിയത്. ഒരു വേദിയില്‍ വച്ചു തന്നെ രണ്ട് പുരസ്കാരം.
ജീവിതത്തില്‍ ആദ്യമായാണ് ഒരു വേദിയില്‍ നിന്നു തന്നെ രണ്ട് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങുന്നതെന്ന് ജയസൂര്യ പറഞ്ഞു. അപ്പോത്തിക്കരി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരവും ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലനുള്ള പുരസ്കാരവുമാണ് ജയസൂര്യ സിമയില്‍ നിന്നും ഏറ്റുവാങ്ങിയത്.
ജയസൂര്യയുടെ നന്ദി സിമയ്ക്ക് മാത്രമല്ല, ചിത്രങ്ങളുടെ സംവിധായകരായ രാംദാസിനും (അപ്പോത്തിക്കരി), അമല്‍ നീരദിനും (ഇയ്യോബിന്റെ പുസ്തകം) നന്ദി പറയാന്‍ നടന് മറന്നില്ല.
ഓരോ അംഗീകാരങ്ങളും വലിയ തിരിച്ചറിവുകളാണെന്ന് ജയസൂര്യ പറഞ്ഞു. സിനിമയിലും ജീവിതത്തിലും വ്യത്യസ്തകളോടെ ഇനിയും ഒരുപാട് മുന്നേറാനുള്ള തിരിച്ചറിവുകള്‍. ഒപ്പം, ലോക സിനിമയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ ദുബായില്‍ വെച്ച്, ഈ ചടങ്ങ് നടന്നപ്പോള്‍, നമ്മുടെ മലയാള സിനിമയും ലോകത്തിന് മുന്നില്‍ ആദരിക്കപ്പെടുകയായിരുന്നു - ജയസൂര്യ തന്റെ ഫേസ്ബുക്കിലെഴുതി
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'