Don't Miss!
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ജേക്കബിന്റെ കോപ്പിയടിയാണോ ജോമോന്; വിനീതിനോട് പറഞ്ഞിരുന്നു എന്ന് ഇഖ്ബാല്‍ കുറ്റിപ്പുറം
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. അതിനിടയില്‍ ഈ ചിത്രം കോപ്പിയടിയാണെന്ന് പറഞ്ഞ് ചിലര്‍ രംഗത്തെത്തിയിരുന്നു.
ജഗതിയോടുള്ള പ്രത്യേക താത്പര്യംകൊണ്ട് പ്രിയദര്ശന് ചെയ്തത്, പക്ഷേ ഭാഗ്യം തെളിഞ്ഞത് ജഗദീഷിന്!
നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രവുമായി സാമ്യമുണ്ട് എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ആരോപണങ്ങള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ എഴുത്തുക്കാരന് ഇഖ്ബാല്‍ കുറ്റിപ്പുറം വിശദീകരണവുമായി രംഗത്തെത്തിയിരിയ്ക്കുന്നു
ആരംഭ ഘട്ടം
വിക്രമാദിത്യന് എന്ന ചിത്രത്തിന്റെ സമയത്താണ് ഞാനും സത്യന് അന്തിക്കാടും പുതിയൊരു ചിത്രത്തെ കുറിച്ച് ആലോചിയ്ക്കുന്നത്. എന്നാല്‍ കഥയൊന്നും റെഡിയായിട്ടുണ്ടായിരുന്നില്ല. അങ്ങനെയൊരു ആലോചനയില്‍ ദുല്‍ഖറിനെയും മുകേഷിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കാം എന്ന തീരുമാനത്തിലെത്തി. പിന്നീടൊരു ത്രെഡ് സത്യനോട് പറയുകയും അദ്ദേഹത്തിനത് ഇഷ്ടപ്പെടുകയും ചെയ്തു
പ്രമേയം ഒന്നാണ്, കോപ്പിയടിയല്ല
ജോമോന്റെ സുവിശേഷങ്ങളുടെയും ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യത്തിന്റെയും പ്രമേയം ഒന്നാണ്. എന്നാല്‍ അതുകൊണ്ട് മാത്രം ഈ ചിത്രം ആ ചിത്രത്തിന്റെ കോപ്പിയടിയാണ് എന്ന് പറയാന്‍ കഴിയില്ല
ജേക്കബിന് മുന്‍പേ
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം റിലീസ് ചെയ്ത സമയമായപ്പോഴേക്കും ഞാന്‍ ജോമോന്റെ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ഈ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം തിയേറ്ററുകളിലെത്തിയത്.
വിനീതിനെ നേരിട്ട് കണ്ട് സംസാരിച്ചു
ജേക്കബിന്റെ റിലീസിന് ശേഷം ഞാന്‍ വിനീതിനെ നേരിട്ട് കണ്ട്, രണ്ട് സിനിമകളുടെയും പ്രമേയത്തിലെ സാമ്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഈ പ്രൊജക്ടുമായി മുന്നോട്ട് പോകാനാണ് അപ്പോള്‍ വിനീതും പറഞ്ഞത്. രണ്ടും വ്യത്യസ്തമായ പരീക്ഷണങ്ങളാണെന്നും ഏത് കുടുംബത്തിലും സംഭവിയ്ക്കാവുന്ന കഥയാണെന്നും വിനീത് പറഞ്ഞു- ഇഖ്ബാല്‍ കുറ്റിപ്പുറം വ്യക്തമാക്കി
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'