Don't Miss!
- Lifestyle വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- News 'തൃശൂരിൽ ബിജെപി 28000ത്തിലധികം കള്ളവോട്ടുകൾ ചേർത്തു, പട്ടികയിൽ സുരേഷ് ഗോപിയുടെ ജീവനക്കാരും'; ടിഎൻ പ്രതാപൻ
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Automobiles ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മമ്മൂട്ടിയെ നായകനാക്കി ചിത്രമെടുക്കാന്‍ കൈതപ്രം
സംഗീതത്തിന്റെ വഴിയില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി വീണ്ടും സജീവമാകുന്നു. പക്ഷാഘാതത്തെത്തുടര്‍ന്ന് ഏറെ നാള് ചികിത്സയിലായിരുന്ന ചികിത്സയിലായിരുന്ന കൈതപ്രം ഇപ്പോള്‍ ഗാനരചനയും സംഗീതവുമെല്ലാമായി സജീവമാവുകയാണ്. തിരിച്ചുവരവില്‍ കൈതപ്രം വരികളെഴുതിയ ആദ്യ ചിത്രം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഹണീ ബീ ആയിരുന്നു.
പിന്നീട് ജയരാജിന്റെ കാമല്‍ സഫാരിയ്ക്കുവേണ്ടിയും പാട്ടുകളെഴുതി. മകന് ദീപാങ്കുരന് ആദ്യമായി സംഗീതസംവിധായകനാകുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് കാമല്‍ സഫാരിയ്ക്ക്. വളരെ നേരത്തേ പ്രഖ്യാപിയ്ക്കുകയും കുറേയേറെ ഭാഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത മഴവില്ലിനറ്റം വരെയെന്ന ചിത്രം അധികം വൈകാതെ പുറത്തിറക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. ഇതുകൂടാതെ മമ്മൂട്ടിയെ നായകനാക്കി പുതിയൊരു ചിത്രവും തന്റെ പദ്ധതിയിലുണ്ടെന്ന് കൈതപ്രം പറയുന്നു.
ആറുമാസത്തിനിടെ രണ്ട് പുസ്തകങ്ങള്‍ ഇറക്കാനും കൈതപ്രത്തിന് സാധിച്ചു. കൃഷ്ണപക്ഷം എന്ന കവിതാസമാഹാരവും ഒരു ലോലാക്കിന്റെ കഥ എന്ന ലേഖനസമാഹാരവുമാണ് കൈതപ്രത്തിന്റേതായി പുറത്തെത്തിയിരിക്കുന്നത്.
കൈതപ്രത്തിന്റെ രോഗം പൂര്‍ണമായി ഭേദമായിട്ടില്ല. ഇപ്പോള്‍ വൈദ്യമഠം ഋഷികുമാരന്‍ നമ്പൂതിരിയുടെ ചികിത്സയിലാണ് അദ്ദേഹം. ഒപ്പം ഫിസിയോ തെറാപ്പിയും നടക്കുന്നുണ്ട്. ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്തുകൊണ്ടാണ് താന്‍ രോഗാവസ്ഥയെ മറികടക്കുന്നതെന്നാണ് കൈതപ്രം പറയുന്നത്. രോഗം വന്നുകിടക്കുമ്പോള്‍ താന്‍ ചില ചിത്രങ്ങള്‍ക്ക് പാട്ടെഴുതുകയും ധാരാളം വായിയ്ക്കുകയും ചെയ്തുവെന്നും നമ്മള് ഒരിക്കലും രോഗത്തിന് അടിമകളാകരുതെന്നും കൈതപ്രം പറയുന്നു.
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!