Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മണിനാദം നിലച്ചിട്ട് രണ്ടു വർഷം! മരണത്തിൽ ഇപ്പോഴും സങ്കീർണതകൾ, ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ..
2016 മാര്‍ച്ച് ആറാം തീയ്യതി കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചാണ് കലാഭവന്‍ മണി മരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണി ഓർമയായിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്. മരണത്തിൽ ദുരൂഹത ഇതുവരെ ചുരുളഴിഞ്ഞിട്ടില്ല. ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നുള്ള കാര്യത്തിൽ പരസ്പരമുള്ള വാക് പേര് നടക്കുന്നതല്ല ഇന്നും മണിയുടെ മരണം ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.
സണ്ണി വീണ്ടും അമ്മയായി, ഇത്തവണ 'ഇരക്കുട്ടികൾ', സംശയവുമായി ആരാധകർ!!
2016 മാര്‍ച്ച് ആറാം തീയ്യതി കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചാണ് കലാഭവന്‍ മണി മരിക്കുന്നത്. ചാലക്കുടി പുഴയോരത്തെ മണിയുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും അവശനിലയിലായ മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്നാണ് ആശുപത്രിയിലെത്തിക്കുന്നത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഇന്ത്യയിലേക്ക് ഓസ്കാർ കൊണ്ടു വരുന്നത് മോഹൻലാൽ! കാരണം ഇത്; സംവിധായകന്റെ വെളിപ്പെടുത്തൽ
ശരീരത്തിൽ കീടനാശിനി
ആദ്യം മുതലെ മണിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഫോറൻസിക് പരിശോധനയിൽ മണിയുടെ ശരീരത്തിൽ നിന്ന് കീടനാശിനികളുടേയും വ്യാജമദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സംശയം സുഹൃത്തുക്കൾക്കെതിരെ നീങ്ങിയത്
സിബിഐ അന്വേഷണം
മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഒരു വഴിക്കും പോകാതെ നീണ്ടു പോയിരുന്നു. ഫോറൻസിക് പരിശോധന ഫലങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരൻ ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു
മൊഴി എടുത്തു
കലഭവൻ മണിയുടെ മരണം സിബിഐ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. തുടർന്ന് 2017 മെയിൽ അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. സിനിമ രംഗത്തുള്ള സുഹൃത്തുക്കൾ അടക്കം നിരവധി പേരുടെ മൊഴി ഇതിനോടകം തന്നെ എടുത്തിട്ടുണ്ട്.
സ്വത്ത് വിവരങ്ങൾ
കലാഭവൻ മണിയുടെ ഇടപാടുകളെ കുറിച്ചും സ്വത്ത് വിവര കണക്കുകളെ കുറിച്ചുമുള്ള വിവരങ്ങൾ സിബിഐ ശേഖരിച്ചിട്ടുണ്ട്. കൂടാതെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സിബിഐയ്ക്ക് കൈമാറിയെന്ന് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറയുന്നു. എന്നാൽ അന്വേഷണം എവിടെയെത്തിയെന്നറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം ഉടൻ പൂർത്തിയാകും
കേസിന്റെ തുടക്കം മുതൽതന്നെ മണിയുടെ കുടുംബം ചില സുഹൃത്തുക്കൾക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇവർക്കെതിരെ തെളിവില്ലെന്നാണ് പുറത്തു വരുന്ന വിവരം. അതെസമയം അന്വേഷണം ഉടൻ പൂർത്തിയാക്കി റിപ്പോർട്ട് നൽകുമെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന.
ശുഭാപ്തി വിശ്വസം
കലാഭവൻ മണി വിടവാങ്ങി രണ്ടും വർഷം പൂർത്തിയാകുന്നു. എന്നിട്ടും മരണ കാരണം ഇപ്പോഴും അവ്യക്തമാണ്. പ്രിയപ്പെട്ട താരത്തിന്റെ മരണത്തിനും പിന്നിലെ കാരണം അറിയാൻ കുടുംബത്തിനൊപ്പം ആരാധകരും കാത്തിരിപ്പ് തുടരുകയാണ്. ചാലക്കുടിയില്‍ മണിയുടെ ഓര്‍മ ദിനമായ ഇന്ന് പുഷ്പാര്‍ച്ചനയും വിവിധ പരിപാടികളും നടക്കും. ചാലക്കുടി നഗരസഭയും അനുസ്മരണ പരിപാടികള്‍ ഒരുക്കുന്നുണ്ട്.
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍